Tuesday, August 20, 2013

ഞാന്‍ അവന്‍റെ കൂടെ ഇറങ്ങി വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു.എങ്ങനെ ആണ് എവിടുന്നു ആണ് എനിക്ക് ആ ധൈര്യം കിട്ടിയത്,
എന്‍റെ വീട്ടുകാരെയും എന്നെ പോന്നു പോലെ നോക്കിയ പപ്പയെയും മമ്മയെയും എന്‍റെ പ്രിയ കുഞ്ഞനുജനെയും ധിക്കരിച്ചു അന്ന് ഞാന്‍
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ എനിക്ക് എവിടുന്നോ കിട്ടിയ ഒരു മനോ ധൈര്യത്തില്‍ ആണ്  എന്‍റെത് മാത്രമെന്ന് ഞാന്‍ വിശ്വസിക്കുന്ന എന്‍റെ പ്രിയ തമന്‍റെ കൂടെ ഇറങ്ങി തിരിച്ചത്.

ചിലപ്പോള്‍ എനിക്ക് അന്ന് കൈ വന്ന ധൈര്യം എന്‍റെ പ്രിയന്‍റെ സ്നേഹ പരിളാണനമാകാം.എന്ത് വന്നാലും എന്നെ പോന്നു പോലെ നോക്കാന്‍ ആണൊരുത്തന്‍ ഉണ്ടെന്നുള്ള അഹങ്കാരമാകാം.അന്ന് ഞാന്‍ കോളെജിലേക്ക് എന്നും പറഞ്ഞു എന്‍റെ മമ്മയുടെ കവിളത്ത് ഒരു മുത്തം കൊടുത്തു അവസാന യാത്ര പറഞ്ഞു വീടിന്‍റെ പടി ഇറങ്ങുമ്പോള്‍ അമ്മ ഒന്ന് പുറകില്‍ നിന്നും വിളിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ എന്‍റെ ആ തീരുമാനം മാറ്റിയേനെ.പക്ഷെ എനിക്കൊന്നു തിരിഞ്ഞു നോക്കാന്‍ പോലുമായില്ല,കാരണം കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിയിരുന്നു.

എനിക്ക് അന്ന് നിര്‍ബന്ധമായും കോളേജില്‍ പോകേണ്ടിയിരുന്നത്‌ കൊണ്ട് പപ്പയും അനുജനും കൂടിയാണ് പുതിയ കാര്‍ വന്നത് എടുക്കാനായി എന്നെ കൂട്ടാതെ പോയത്.അത് കൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ ഈ മരുഭൂമിയില്‍ തനിച്ചു ആയതും.എന്നെയും കാത്തു ടൗണില്‍ നിന്ന എന്‍റെ പ്രിയപ്പെട്ടവന്‍റെ കൂടെ അന്ന് തുടങ്ങിയ യാത്ര എത്തി നില്‍ക്കുന്നത് നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന ഈ  മരുഭൂമിയില്‍.

ആദ്യമൊക്കെ അദ്ദേഹത്തിന്‍റെ ഉപ്പയും ഉമ്മയും എതിര്‍ത്തെങ്കിലും ഞാന്‍ മതം മാറാം എന്ന ഉപാധിയില്‍ അവര്‍ അംഗീകരിക്കുകയായിരുന്നു.അവരെയും കുറ്റം പറയാന്‍ പറ്റില്ലല്ലോ.പക്ഷെ എന്‍റെ എല്ലാ സങ്കടവും തീര്‍ക്കുന്ന തരത്തിലുള്ള പരിചരണമാണ് ആ വീട്ടില്‍ നിന്നും എനിക്ക് ലഭിച്ചത്.അതിനടയില്‍ അദ്ദേഹത്തിന് ഗള്‍ഫില്‍ ഒരു ജോലി ശരിയാവുകയും,ഇവിടെ വന്നു ഏതാനും മാസങ്ങള്‍ക്ക് ശേഷം ഞാനും പറന്നു എന്‍റെ പ്രിയതമന്‍റെ ചാരത്തേക്ക്‌.

പിന്നീടുള്ള വന്നത് എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകള്‍ ആയിരുന്നു.ലോകത്തെ ഏറ്റവും സന്തോഷവതിയായ ഭാര്യ ഞാന്‍ ആണ് എന്ന് അഹങ്കരിച്ചു.കാരണം അത്രക്കും പ്രിയതരമായിരുന്നു എന്‍റെ പ്രിയന്‍റെ ഒപ്പമുള്ള ഓരോ ദിനവും.അതോടു കൂടി വീട്ടുകാരെ കുറിച്ചുള്ള എന്‍റെ വേദന നിറഞ്ഞ ഓര്‍മ്മകള്‍ എന്നില്‍ നിന്നും മാഞ്ഞു തുടങ്ങി,ഞാന്‍ പോലും അറിയാതെ അവരുടെ മുഖം എന്‍റെ മനസ്സില്‍ നിന്നും മാഞ്ഞു തുടങ്ങി.

അതിനിടയില്‍ ആണ് ഞങ്ങളുടെ സന്തോഷത്തിനു ഇരട്ടി മധുരം നല്‍കി ഞങ്ങളുടെ സ്വര്‍ഗ തുല്യമായ ജീവിതം പങ്കിടാന്‍ പെണ്‍കുഞ്ഞിന്‍റെ രൂപത്തില്‍ ഒരു മാലഖ പിറക്കുന്നത്‌.അവള്‍ക്കു എന്‍റെ ഇക്കാക്ക നസ്രിയ എന്ന പേരും ഇട്ടു.അവളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ പുതിയ ലോകം കണ്ടു.അവള്‍ക്കു മാത്രമായ് പിന്നീട് ഞങ്ങളുടെ ജീവിതം,അത് പക്ഷെ ഒരുപാട് നാള്‍ നീണ്ടു നിന്നില്ല.ഞങ്ങളുടെ മാലാഖയെയും കൂട്ടി ഞങ്ങളുടെ ഉപ്പയെയും ഉമ്മയേയും കാണുന്നതിനു വേണ്ടി നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയും അതിന്‍റെ ആവശ്യങ്ങള്‍ക്ക് ആയി അദ്ദേഹം തന്‍റെ വണ്ടിയില്‍ എനിക്കും ഞങ്ങളുടെ
മാലാഖക്കും ഓരോ മുത്തവും തന്നു യാത്ര ആയതു ഒരു വൈകുന്നേരം ആയിരുന്നു.

അന്ന് എന്നേയും കുട്ടിയേയും കൂടെ കൂട്ടാം എന്ന് തീരുമാനിച്ചു ഇരുന്നെങ്കിലും കൂടുകാരന്‍ കൂടെ ഉണ്ട് എന്നും പറഞ്ഞു അദ്ദേഹം തന്നെ അത് മാറ്റി.സമയം രാത്രി ഒന്‍പതു മണി,പോയിട്ട് വരേണ്ട സമയം അതിക്ക്രമിച്ചിരിക്കുന്നു.ഒന്ന് വിളിച്ചത് പോലുമില്ലല്ലോ ഇക്ക,ഞാന്‍ ചിന്തിച്ചു ഇടയ്ക്കു എപ്പോഴോ ഞാന്‍ അങ്ങോടു വിളിച്ചു പക്ഷെ മൊബൈല്‍ സ്വിച് ഓഫ് എന്നാണ് പറയുന്നത്.

എത്ര ആവശ്യം ഉണ്ട് എങ്കിലും ഇടയ്ക്കു എന്നെ വിളിക്കാതിരുന്നിട്ടില്ല,കാത്തിരുന്നു വാവയും ഉറങ്ങി.എന്‍റെ മനസ്സില്‍ ഭയത്തിന്‍റെ കണികകള്‍ ഉരുണ്ട് കൂടി.അല്‍പ്പ സമയത്തിനു ശേഷം ഫ്ലാറ്റിനു താഴെ കാര്‍ വന്ന ശബ്ദം കേട്ടെങ്കിലും ഇക്കാക്ക ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ നോക്കാന്‍ പോയില്ല.ഇന്ന് ഇങ്ങോട് വരട്ടെ അവന്‍ വെച്ചിട്ടുണ്ട്.അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് കോളിംഗ് ബെല്‍ അടിച്ചത്.ഞാന്‍ പരിഭവം മുഴുവന്‍ എന്‍റെ മുഖത്ത് വരുത്തി മെല്ലെ ഡോര്‍ തുറന്നു.

പക്ഷെ ഞാന്‍ ഉദ്ദേശിച്ച മുഖം അല്ല അവിടെ കണ്ടത്,ഇക്കാക്കാടെ ഒപ്പം ജോലി ചെയ്യുന്ന ഒരു കൂട്ടുകാരന്‍ ഇക്കയും അദ്ധേഹത്തിന്‍റെ കുടുംബവും.എന്നെ കണ്ട മാത്രയില്‍ അവര്‍ എന്‍റെ നേരെ വളരെ ദയനീയതയോടെ നോക്കി.അത് ഞാന്‍ കാണാത്ത ഭാവത്തില്‍ അവരെ അകത്തേക്ക്ക്ഷണിച്ചു.അവര്‍ അകത്തേക്ക് കയറി വന്നു എന്നോടായി പറഞ്ഞു.

അതെ..നീ വിഷമിക്കരുത്..

എന്തെ എന്ന ഭാവത്തില്‍ മുഖത്ത് ചിരി വരുത്തിക്കൊണ്ട് അവരുടെ നേരെ നോക്കി.

അത്..നിന്‍റെ ഇക്ക വരുന്ന വഴിയില്‍ ഒരു ആക്സിഡന്റ് പറ്റി...

പിന്നീട് അവര്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് മുഴുവനായ് കേള്‍ക്കാന്‍ കഴിഞ്ഞില്ല.അപ്പോഴേക്കും എന്‍റെ ബോധം മറഞ്ഞിരുന്നു.ഇന്ന് ഈ മരുഭൂമിയില്‍ ഞാനും എന്‍റെ കുഞ്ഞും തനിച്ചു ആയിരിക്കുന്നു.അന്ന് ഇക്കാക്കയുടെ ചലനമറ്റ ശരീരത്തില്‍ വീണു എനിക്ക് ഒന്നേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ..

എന്തിനാ ഇക്കാക്കാ ഞങ്ങളെയും കൂടെ കൂട്ടാതെ പോയത്,ഞാന്‍ പറഞ്ഞതല്ലേ ഞങ്ങളും വരാന്ന്,ദേ..ഇക്കാക്കാ നമ്മുടെ വാവ വിളിക്കുന്നത് കേള്‍ക്കുന്നില്ലേ...!!!

പിന്നെ എല്ലാം യാന്ത്രികമായിരുന്നു,കമ്പനിയില്‍ നിന്നും എന്‍റെ ഇക്കയുടെ പേരില്‍ കിട്ടിയ നഷ്ട പരിഹാര തുക എത്രയെന്നു പോലും നോക്കിയില്ല.അത് വേണ്ടാ എന്ന് ഞാന്‍ കാലു പിടിച്ചു അവരോടു പറഞ്ഞതാണ്.അത് എന്‍റെ ഇക്കാക്കാന്‍റെ ചോരയുടെ വിലയാണ്,എങ്ങനെ സ്വീകരിക്കും.പക്ഷെ ആരോ എന്‍റെ ബാഗില്‍ തിരുകി.

നോക്കെത്താ ദൂരത്തു ഞാനും എന്‍റെ കുഞ്ഞു മാലാഖയും തനിച്ചാണ്..എന്താണ് ഈ ഗതി എനിക്ക് വന്നത് .ഞങ്ങളുടെ സന്തോഷം ദൈവത്തിനു ഇഷ്ടപ്പെട്ടുകാണില്ലേ...അതോ ഉറ്റവരുടെ ശാപമോ..!!!

No comments:

Post a Comment