Thursday, December 26, 2013

ചെറു കഥകൾ

അവളെന്നോട് ഒരുനാള്‍ പറഞ്ഞു

"നീയൊരു കുറുങ്കവിത എഴുതേണം"

ഞാന്‍ അവളെ കുറിച്ച് എഴുതി തുടങ്ങി

"നീയെനിക്കിന്നും ഒരു ചുരുളഴിയാത്ത
രഹസ്യമാണ്"

അത് കണ്ട മാത്രയില്‍ അവള്‍ പറഞ്ഞു

"മതി നിര്‍ത്തിക്കോ,ചിലപ്പോള്‍ എന്നെ നീ
ഏഷ്യാനെറ്റിന്റെ വിശ്വസിച്ചാലും ഇല്ലെങ്കിലും
എന്ന പ്രോഗ്രാമില്‍ പരിചയപ്പെടുത്തും ...."

______________________________
തീരാത്ത ജീവിതം:-

അടുപ്പില്‍ തീ ഊതി കണ്ണ് കലങ്ങിയ ഭാര്യയുടെ
അടുത്ത് വന്നു പ്രണയാര്‍ദ്രമയ് അയാള് പറഞ്ഞു

"നീയൊരു ദീപമാണെങ്കില്‍ അതില്‍
വിരിയുന്ന നാളമാണ് ഞാന്‍"

അത് കേട്ട് അവള്‍

"അതെ നിങ്ങള് ഇങ്ങനെ കൂടെ കൂടെ പറഞ്ഞത്
കൊണ്ട് മാത്രം ഈ വീട്ടില്‍
വെളിച്ചം വരൂല്ല.
ഒന്നുകില്‍ പോയി വിളക്കില് ഒഴിക്കാന്‍ മണ്ണെണ്ണ
വാങി വാ
അല്ലെങ്കില്‍ കരന്റ് ബില് അടയ്ക്കാനുള്ള കാശ് താ."

ശരിയാണ് പ്രേമം മാത്രം ഉണ്ടായാല്‍ ജീവിതം നടക്കില്ല
വിശപ്പും മാറില്ല വെളിച്ചവും കിട്ടില്ല.
അയാള്‍ മനസ്സില് ഒരു ഉറച്ച തീരുമാനം
എടുത്തു പുറത്തെ ഇറങ്ങി നടന്നു.

പുറകില്‍ ഭാര്യയുടെ ആവശ്യങ്ങളുടെ ഭാണ്ഡകെട്ടു
അഴിയുന്നത് അകന്നകന്നു വന്നു.

"അതെ തിരികെ വരുമ്പോ കറിക്കുള്ളതും വാങ്ങണേ,
പിന്നെ നമ്മുടെ മോന് എന്തെങ്കിലും ....."

______________________________________
"പ്രിയനേ.."

"മം.."

"നീ മറ്റു പലരെ കുറിച്ചും കഥകളായും കവിതകളായും എഴുതാറുണ്ട്,
പക്ഷെ എന്നെ കുറിച്ച് മാത്രം നിനക്ക് ഒന്നും എഴുതാനില്ലേ...!!!"

"നിന്നെ കുറിച്ച് എഴുതേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല,കാരണം എന്നിലെ മൌനത്തിനു പോലും നിന്നിലെ വാചാലതയുണ്ട്."

"എങ്കിലും എന്നെ കുറിച്ച് നിനക്ക് ഏറ്റവും ചുരുക്കി എഴുതിയാൽ എത്ര വരി വേണ്ടി വരും"

അവളുടെ ആ ചോദ്യത്തിന് മുന്നില്‍ അവന്‍ ഒരു നിമിഷം മൌനം പൂണ്ടു,പിന്നീട് എഴുതി തുടങ്ങി.

"സഖീ ..നിന്നെ കുറിച്ച് എഴുതുവാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍
ഈ ജീവിതം തന്നെ മതിയാവുമെന്നു തോനുന്നില്ല"

"കിറുക്കന്‍"

"അതെ...ഞാനൊരു കിറുക്കനാണ്,അത് നിന്നോട് പ്രണയത്തെ ഒരു കിറുക്ക് ആയിട്ടാണ് തോന്നുന്നതെങ്കില്‍ അതാണ് എനിക്കും ഇഷ്ടം."

_________________________________________________________________
ഒടുക്കത്തെ യാത്ര

"നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ്,ഞാനും മക്കളും
തനിച്ചാണെന്ന് അറിഞ്ഞുടെ,നേരം വെളുക്കും
മുന്നേ ഒരു പോക്ക് പോയാല്‍ ചിലപ്പോള്‍
വന്നാല്‍ വന്നു അല്ലെങ്കില്‍ പിറ്റെ ദിവസം
ആകണം.നിങ്ങളുടെ ഈ ഒടുക്കത്തെ
യാത്ര കാരണം എനിക്ക് ഒരു സമാധാനവും ഇല്ല,
എന്റെ നെഞ്ചില് തീയാണ്.."
അയാള് എവിടയോ പോയി മടങ്ങി വന്നപ്പോള്‍
ഭാര്യ പരാതി തുടങ്ങി..

"നിന്റെ നെഞ്ചില്‍ തീയാണെങ്കില്‍ എന്റെ
നെഞ്ചില് ഒരു നെരിപ്പോട് പുകയുന്നത്
നീ അറിയുന്നില്ലല്ലോ പ്രിയ ഭാര്യ,കടം കയറി
മുടിഞ്ഞ മുങ്ങാനായി യാത്ര ചെയ്യുന്ന ഒരു കപ്പലാണ് നാം.."

പക്ഷെ അയാളിത് പറഞ്ഞത് മനസ്സിലാണെന്ന് മാത്രം.
പിന്നീട് അയാള് പോയി നല്ല ബിരിയാണിയും കുട്ടികള്ക്ക്
ഐസ് ക്രീമും വാങ്ങി വന്നു.

പിറ്റേ ദിവസം ആ കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞു

"നാലംഗ കുടുംബം വിഷം കഴിച്ചു ആത്മഹത്യ ചെയ്ത നിലയില്‍"

ഒടുക്കത്തെ യാത്ര ....
 
 

ചിന്തകളും വരികളും

നല്ല ചിന്തകള്‍ ചിന്തിക്കാനെന്ത് രസം,എന്നാല്‍
ചിന്തകള്‍ കാട് കയറിയാലോലലോസരം

മറ്റുള്ളവരെ ഗുണദോഷിക്കാനെന്തു സുഖം,എന്നാല്‍
സ്വന്തം കാര്യം വരുമ്പോള്‍ അതിലില്ല സുഖം

നാട് നന്നാക്കുവാനെന്തു ശുഷ്കാന്തി,എന്നാല്‍
സ്വന്തം വീട്ടിലില്ലാ ആ കാന്തി

പൊങ്ങച്ചം പറയാനെന്ത് ചന്തം,എന്നാല്‍
പോങ്ങനാകുന്നതിലില്ല ഒട്ടുമേ ചന്തം

കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ എന്ത് തൃഷ്ണ,എന്നാല്‍
സ്വന്തം കുറ്റങ്ങള്‍ അംഗീകരിക്കാനില്ലയീ ശ്രദ്ധ

നല്ലൊരു മനസ്സിലുണ്ട് മനുഷ്യത്വമെന്ന വെണ്മ,എന്നാല്‍
അതാണല്ലോ നല്ലൊരു മനുഷ്യന്റെ മേന്മ

എല്ലാം തികഞ്ഞവരായിട്ടു ആരും തന്നെയില്ല,എന്നാല്‍
മനസ്സിലാക്കി മുന്നേറുന്നവരിലോ ഒരല്ലലുമില്ല

തന്നെക്കാളും മുകളിലുള്ളവരെ നോക്കി നെടുവീര്‍പ്പിടും,എന്നാല്‍
താഴെയുള്ളവരെ നോക്കിയാല്‍ ജീവിതമെത്ര സുന്ദരം
___________________________________________________
ഒരു വരി മതി അറിവ് പകരാന്‍
ഒരു ചിരി മതി മനം നിറയാന്‍

ഒരു ചെറു മൌനം മതി ചങ്ക് പിടയാന്‍
ഒരു മധുരമാം വാക്ക് മതി കലഹം മറക്കാന്‍

ഒരു യാത്ര മതി ഒരാളെ അറിയുവാന്‍
ഒരു മാത്ര മതി ഒരാളിൽ നിറയുവാന്‍

ഒരു നല്ല മനസ് മതി സ്വയം നന്നാകുവാന്‍
ഒരു നല്ല ചിന്ത മതി സമൂഹം നന്നാകുവാന്‍

ഒരു ചെറു കാറ്റ് മതി തീനാളം അണയുവാന്‍
ഒരു ചെറു തീപ്പൊരി മതി ലോകം തന്നെ എരിഞ്ഞീടുവാന്‍

ഒരു പിടി ആത്മപ്രത്യയം മതി മുന്നോട്ടുള്ള ഓരോ വിജയത്തിനും
ഒരു പിടി മണ്ണ് മതി നിന്നെ മൂടുവാന്‍ ....

Tuesday, November 5, 2013

കലികാലം

മനുഷ്യര്‍ മൃഗതുല്യനാകുന്ന കാലം
നാം വസിക്കുന്ന ഈ കിരാത കാലം

കാട്ടാള ഹസ്തങ്ങളുടെ പിടിയില്‍ പിടയുന്ന-
നിറങ്ങളെ പോലും തിരിച്ചറിയാത്ത ബാല്യം

സ്വന്തം മക്കളുടെ കൈപിടിയില്‍ നിന്നും
വഴുതി വീഴുന്ന ആര്‍ക്കും വേണ്ടാത്ത വാര്‍ദ്ധക്യം

പിഞ്ചു കുഞ്ഞിന്‍ ചുടു കണ്ണീരും നിലവിളിയും
കണ്ണുനീര്‍ വറ്റിയ അമ്മയുടെ വിലാപവും

ഇവിടെ മാനത്തിന് വില പറയുന്നു ചില കൂട്ടര്‍
മനം കവര്‍ന്നെടുക്കാന്‍ മറ്റൊരു കൂട്ടര്‍

ഓരോ ദിനവും കണ്ണും കാതും ഇറുക്കീയടച്ചു-
ഞാന്‍ നടക്കുന്നു..

എങ്കിലുമവരുടെ നിസ്സഹായത നിറഞ്ഞ
രോദനം എന്‍ കാതില്‍ അലയായ്‌ ഉയരുന്നു

അവര്‍ക്കൂ നല്‍കീടുവാനായ് നമ്മുടെ-
കയ്യിലീ വാക്കുകളും വരികളും മാത്രമോ ???

Friday, September 13, 2013

നഷ്ട ബാല്യം...

ഇളം മാവില കൂമ്പടര്‍ത്തി
ഉമ്മിക്കരിയും കൂട്ടി പല്ല് തേച്ചീടെണം
മാവില്‍ നിന്നും അണ്ണാരക്കണ്ണന്‍
അടര്‍ത്തിയിടും മാമ്പഴം പെറുക്കീടെണം

കൂവും കുയില്‍ നാദത്തിനൊപ്പം
മറുനാദമെനിക്കും കൂവിടേണം
കുഴിയാനകള്‍ കുഴിക്കുന്ന കുഴികള്‍
മൂടി പിന്നെയും നോക്കിയിരിക്കേണം

ഒഴുകും കൊച്ചു തോടിന്നരികിലിരുന്നു
തുപ്പല്‍ കൊടുത്തു പരലുകളെ പറ്റിച്ചീടെണം
തോട്ടിലൂടെ നടന്നു പരലുകളെ പിടിച്ചു
കൊച്ചു കുപ്പിയിലാക്കി നോക്കിയിരിക്കേണം

ഒഴുതു മറിച്ച ചെളിയിലൂടെ നടന്നു
ഞൗണിക്ക പെറുക്കി കളിക്കേണം
തവളകളുടെ ചാട്ടത്തിനനുസൃതമായ്
പാടത്തുടെ ചാടിക്കളിഛീടെണം

നാട്ടു വഴിയിലൂടെ പടര്‍ന്നു കിടക്കും
പുളിയില പിഴിഞ്ഞ് ചാറു കുടിച്ചീടെണം
ഞൊട്ടാഞൊടിയല്‍ കയ്യിലിട്ടു തിരുമ്മി
പഴുപ്പിച്ചു തിന്നീടെണം

ഇതെല്ലാം കഴിഞ്ഞു വീടണയുന്ന നേരം
എന്റുമ്മി തന്നീടും പാണല്‍ വടിയുടെ-
പ്രഹരമേറ്റ് ചുവന്നു തുടുത്തീടുമെന്‍
തുടയില്‍ തടവിയുറക്കെ കരഞ്ഞീടെണം

ഇതെല്ലാം എന്‍ മോഹങ്ങളല്ലോ
ഒരിക്കലും തിരിച്ചു പോയീടാന്‍ കഴിയിലെന്ന-
റിഞ്ഞിട്ടും വെറുതെ മാടി വിളിക്കുന്നു
ബാല്ല്യ കാലമെന്ന മോഹം ..





Sunday, August 25, 2013

ഉറക്കം

ഉറക്കമെന്നാലതെന്താണ്
ഉറക്കമെന്നാൽ രണ്ടു മിഴികളുമടക്കുന്നതോ
ഉറങ്ങുവനെല്ലാവർക്കുമൊരൊ കാരണം
ഉറങ്ങാൻ കഴിയാതെ ചിലർ
ഉറങ്ങിക്കൊതി തീരാതെ ചിലർ
ഉറക്കം വരാത്ത രാത്രികളെ പഴിപറഞ്ഞു
ഉറക്കത്തെ തേടി രാത്രിയിലിറങ്ങി
ഉറങ്ങുന്നവരുടെ പോലും
ഉറക്കം കെടുത്താനിറങ്ങുന്നു ചിലർ
ഉറക്കം തുടങ്ങിയ വീട്ടുകാരറിയാതെ
ഉറക്കം കളഞ്ഞു പുറത്തിറങ്ങുന്ന ചിലർ
ഉറക്കം തൂങ്ങുന്ന രാവിനെ കീറിമുറിച്ചു
ഉറങ്ങാതെ കാത്തിരിക്കുന്ന തൻ പ്രിയതമയുടെ ചാരെ
ഉറങ്ങാത്ത രാവുകൾ തീർക്കുന്നു
ഉറക്കത്തെ തോൽപ്പിക്കുന്ന രീതിയിൽ
ഉറക്കം നടിക്കും സമൂഹം
ഉറക്കം തൂങ്ങും രാഷ്ട്രീയം
ഉറക്കത്തിലമര്‍ന്നു വികസനം
ഉറങ്ങുന്നു പലരും
ഉറങ്ങുന്നപോലുറങ്ങീടുന്നു പലരും
ഉറങ്ങുന്നവരെ  ഉണര്‍ത്താനാകുമെന്നാല്‍
ഉറക്കം നടിക്കുന്നവരെയുണര്‍ത്താനാകുമോ
ഉറങ്ങണമൊരാണ് ദിനമാറ് മണിക്കൂര്‍
ഉറങ്ങീടെണമൊരു നാരി ദിനമഞ്ചു മണിക്കൂര്‍
ഉറക്കം  ആരോഗ്യത്തിന് വേണ്ടിയെന്നാല്‍
ഉറക്കം അധികമായാലവന്‍റെ അവസാന
ഉറക്കമായെന്നു വരാം,ആ-
ഉറക്കമല്ലോ മരണം

Tuesday, August 20, 2013

ഞാന്‍ അവന്‍റെ കൂടെ ഇറങ്ങി വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു.എങ്ങനെ ആണ് എവിടുന്നു ആണ് എനിക്ക് ആ ധൈര്യം കിട്ടിയത്,
എന്‍റെ വീട്ടുകാരെയും എന്നെ പോന്നു പോലെ നോക്കിയ പപ്പയെയും മമ്മയെയും എന്‍റെ പ്രിയ കുഞ്ഞനുജനെയും ധിക്കരിച്ചു അന്ന് ഞാന്‍
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ എനിക്ക് എവിടുന്നോ കിട്ടിയ ഒരു മനോ ധൈര്യത്തില്‍ ആണ്  എന്‍റെത് മാത്രമെന്ന് ഞാന്‍ വിശ്വസിക്കുന്ന എന്‍റെ പ്രിയ തമന്‍റെ കൂടെ ഇറങ്ങി തിരിച്ചത്.

ചിലപ്പോള്‍ എനിക്ക് അന്ന് കൈ വന്ന ധൈര്യം എന്‍റെ പ്രിയന്‍റെ സ്നേഹ പരിളാണനമാകാം.എന്ത് വന്നാലും എന്നെ പോന്നു പോലെ നോക്കാന്‍ ആണൊരുത്തന്‍ ഉണ്ടെന്നുള്ള അഹങ്കാരമാകാം.അന്ന് ഞാന്‍ കോളെജിലേക്ക് എന്നും പറഞ്ഞു എന്‍റെ മമ്മയുടെ കവിളത്ത് ഒരു മുത്തം കൊടുത്തു അവസാന യാത്ര പറഞ്ഞു വീടിന്‍റെ പടി ഇറങ്ങുമ്പോള്‍ അമ്മ ഒന്ന് പുറകില്‍ നിന്നും വിളിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ എന്‍റെ ആ തീരുമാനം മാറ്റിയേനെ.പക്ഷെ എനിക്കൊന്നു തിരിഞ്ഞു നോക്കാന്‍ പോലുമായില്ല,കാരണം കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിയിരുന്നു.

എനിക്ക് അന്ന് നിര്‍ബന്ധമായും കോളേജില്‍ പോകേണ്ടിയിരുന്നത്‌ കൊണ്ട് പപ്പയും അനുജനും കൂടിയാണ് പുതിയ കാര്‍ വന്നത് എടുക്കാനായി എന്നെ കൂട്ടാതെ പോയത്.അത് കൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ ഈ മരുഭൂമിയില്‍ തനിച്ചു ആയതും.എന്നെയും കാത്തു ടൗണില്‍ നിന്ന എന്‍റെ പ്രിയപ്പെട്ടവന്‍റെ കൂടെ അന്ന് തുടങ്ങിയ യാത്ര എത്തി നില്‍ക്കുന്നത് നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന ഈ  മരുഭൂമിയില്‍.

ആദ്യമൊക്കെ അദ്ദേഹത്തിന്‍റെ ഉപ്പയും ഉമ്മയും എതിര്‍ത്തെങ്കിലും ഞാന്‍ മതം മാറാം എന്ന ഉപാധിയില്‍ അവര്‍ അംഗീകരിക്കുകയായിരുന്നു.അവരെയും കുറ്റം പറയാന്‍ പറ്റില്ലല്ലോ.പക്ഷെ എന്‍റെ എല്ലാ സങ്കടവും തീര്‍ക്കുന്ന തരത്തിലുള്ള പരിചരണമാണ് ആ വീട്ടില്‍ നിന്നും എനിക്ക് ലഭിച്ചത്.അതിനടയില്‍ അദ്ദേഹത്തിന് ഗള്‍ഫില്‍ ഒരു ജോലി ശരിയാവുകയും,ഇവിടെ വന്നു ഏതാനും മാസങ്ങള്‍ക്ക് ശേഷം ഞാനും പറന്നു എന്‍റെ പ്രിയതമന്‍റെ ചാരത്തേക്ക്‌.

പിന്നീടുള്ള വന്നത് എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകള്‍ ആയിരുന്നു.ലോകത്തെ ഏറ്റവും സന്തോഷവതിയായ ഭാര്യ ഞാന്‍ ആണ് എന്ന് അഹങ്കരിച്ചു.കാരണം അത്രക്കും പ്രിയതരമായിരുന്നു എന്‍റെ പ്രിയന്‍റെ ഒപ്പമുള്ള ഓരോ ദിനവും.അതോടു കൂടി വീട്ടുകാരെ കുറിച്ചുള്ള എന്‍റെ വേദന നിറഞ്ഞ ഓര്‍മ്മകള്‍ എന്നില്‍ നിന്നും മാഞ്ഞു തുടങ്ങി,ഞാന്‍ പോലും അറിയാതെ അവരുടെ മുഖം എന്‍റെ മനസ്സില്‍ നിന്നും മാഞ്ഞു തുടങ്ങി.

അതിനിടയില്‍ ആണ് ഞങ്ങളുടെ സന്തോഷത്തിനു ഇരട്ടി മധുരം നല്‍കി ഞങ്ങളുടെ സ്വര്‍ഗ തുല്യമായ ജീവിതം പങ്കിടാന്‍ പെണ്‍കുഞ്ഞിന്‍റെ രൂപത്തില്‍ ഒരു മാലഖ പിറക്കുന്നത്‌.അവള്‍ക്കു എന്‍റെ ഇക്കാക്ക നസ്രിയ എന്ന പേരും ഇട്ടു.അവളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ പുതിയ ലോകം കണ്ടു.അവള്‍ക്കു മാത്രമായ് പിന്നീട് ഞങ്ങളുടെ ജീവിതം,അത് പക്ഷെ ഒരുപാട് നാള്‍ നീണ്ടു നിന്നില്ല.ഞങ്ങളുടെ മാലാഖയെയും കൂട്ടി ഞങ്ങളുടെ ഉപ്പയെയും ഉമ്മയേയും കാണുന്നതിനു വേണ്ടി നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയും അതിന്‍റെ ആവശ്യങ്ങള്‍ക്ക് ആയി അദ്ദേഹം തന്‍റെ വണ്ടിയില്‍ എനിക്കും ഞങ്ങളുടെ
മാലാഖക്കും ഓരോ മുത്തവും തന്നു യാത്ര ആയതു ഒരു വൈകുന്നേരം ആയിരുന്നു.

അന്ന് എന്നേയും കുട്ടിയേയും കൂടെ കൂട്ടാം എന്ന് തീരുമാനിച്ചു ഇരുന്നെങ്കിലും കൂടുകാരന്‍ കൂടെ ഉണ്ട് എന്നും പറഞ്ഞു അദ്ദേഹം തന്നെ അത് മാറ്റി.സമയം രാത്രി ഒന്‍പതു മണി,പോയിട്ട് വരേണ്ട സമയം അതിക്ക്രമിച്ചിരിക്കുന്നു.ഒന്ന് വിളിച്ചത് പോലുമില്ലല്ലോ ഇക്ക,ഞാന്‍ ചിന്തിച്ചു ഇടയ്ക്കു എപ്പോഴോ ഞാന്‍ അങ്ങോടു വിളിച്ചു പക്ഷെ മൊബൈല്‍ സ്വിച് ഓഫ് എന്നാണ് പറയുന്നത്.

എത്ര ആവശ്യം ഉണ്ട് എങ്കിലും ഇടയ്ക്കു എന്നെ വിളിക്കാതിരുന്നിട്ടില്ല,കാത്തിരുന്നു വാവയും ഉറങ്ങി.എന്‍റെ മനസ്സില്‍ ഭയത്തിന്‍റെ കണികകള്‍ ഉരുണ്ട് കൂടി.അല്‍പ്പ സമയത്തിനു ശേഷം ഫ്ലാറ്റിനു താഴെ കാര്‍ വന്ന ശബ്ദം കേട്ടെങ്കിലും ഇക്കാക്ക ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ നോക്കാന്‍ പോയില്ല.ഇന്ന് ഇങ്ങോട് വരട്ടെ അവന്‍ വെച്ചിട്ടുണ്ട്.അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് കോളിംഗ് ബെല്‍ അടിച്ചത്.ഞാന്‍ പരിഭവം മുഴുവന്‍ എന്‍റെ മുഖത്ത് വരുത്തി മെല്ലെ ഡോര്‍ തുറന്നു.

പക്ഷെ ഞാന്‍ ഉദ്ദേശിച്ച മുഖം അല്ല അവിടെ കണ്ടത്,ഇക്കാക്കാടെ ഒപ്പം ജോലി ചെയ്യുന്ന ഒരു കൂട്ടുകാരന്‍ ഇക്കയും അദ്ധേഹത്തിന്‍റെ കുടുംബവും.എന്നെ കണ്ട മാത്രയില്‍ അവര്‍ എന്‍റെ നേരെ വളരെ ദയനീയതയോടെ നോക്കി.അത് ഞാന്‍ കാണാത്ത ഭാവത്തില്‍ അവരെ അകത്തേക്ക്ക്ഷണിച്ചു.അവര്‍ അകത്തേക്ക് കയറി വന്നു എന്നോടായി പറഞ്ഞു.

അതെ..നീ വിഷമിക്കരുത്..

എന്തെ എന്ന ഭാവത്തില്‍ മുഖത്ത് ചിരി വരുത്തിക്കൊണ്ട് അവരുടെ നേരെ നോക്കി.

അത്..നിന്‍റെ ഇക്ക വരുന്ന വഴിയില്‍ ഒരു ആക്സിഡന്റ് പറ്റി...

പിന്നീട് അവര്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് മുഴുവനായ് കേള്‍ക്കാന്‍ കഴിഞ്ഞില്ല.അപ്പോഴേക്കും എന്‍റെ ബോധം മറഞ്ഞിരുന്നു.ഇന്ന് ഈ മരുഭൂമിയില്‍ ഞാനും എന്‍റെ കുഞ്ഞും തനിച്ചു ആയിരിക്കുന്നു.അന്ന് ഇക്കാക്കയുടെ ചലനമറ്റ ശരീരത്തില്‍ വീണു എനിക്ക് ഒന്നേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ..

എന്തിനാ ഇക്കാക്കാ ഞങ്ങളെയും കൂടെ കൂട്ടാതെ പോയത്,ഞാന്‍ പറഞ്ഞതല്ലേ ഞങ്ങളും വരാന്ന്,ദേ..ഇക്കാക്കാ നമ്മുടെ വാവ വിളിക്കുന്നത് കേള്‍ക്കുന്നില്ലേ...!!!

പിന്നെ എല്ലാം യാന്ത്രികമായിരുന്നു,കമ്പനിയില്‍ നിന്നും എന്‍റെ ഇക്കയുടെ പേരില്‍ കിട്ടിയ നഷ്ട പരിഹാര തുക എത്രയെന്നു പോലും നോക്കിയില്ല.അത് വേണ്ടാ എന്ന് ഞാന്‍ കാലു പിടിച്ചു അവരോടു പറഞ്ഞതാണ്.അത് എന്‍റെ ഇക്കാക്കാന്‍റെ ചോരയുടെ വിലയാണ്,എങ്ങനെ സ്വീകരിക്കും.പക്ഷെ ആരോ എന്‍റെ ബാഗില്‍ തിരുകി.

നോക്കെത്താ ദൂരത്തു ഞാനും എന്‍റെ കുഞ്ഞു മാലാഖയും തനിച്ചാണ്..എന്താണ് ഈ ഗതി എനിക്ക് വന്നത് .ഞങ്ങളുടെ സന്തോഷം ദൈവത്തിനു ഇഷ്ടപ്പെട്ടുകാണില്ലേ...അതോ ഉറ്റവരുടെ ശാപമോ..!!!

Monday, August 19, 2013

മരണം:-


മരണം അത് അരികിലുണ്ട്
മരണത്തെ നീ അറിഞ്ഞീടുക

മരണം നിനച്ചിരിക്കാത്ത നേരത്ത്
മരണം ആയി വരുമ്പോള്‍

മരണത്തെ ഓര്‍ക്കാത്തവന്‍ പോലും
മരണത്തെ ഭയക്കും

മരണത്തെ ഓര്‍ക്കാറുണ്ടോ മനുഷ്യ നീ
മരണം അടുത്തുവന്നിട്ട്‌ പരക്കം പായുന്ന മനുഷ്യ

മരണത്തെ ആദ്യമേ നീ ഓര്‍ത്തിരുന്നെങ്കില്‍
മരണത്തെ മുന്നില്‍ കണ്ടു പിടയെണ്ടതില്ല

മരണം അത് വന്നാല്‍ നിന്നെയും കൊണ്ടേ പോകൂ
മരണത്തെ പഴി പറയാന്‍ നിനക്ക് സമയമില്ല

മരണം അടുത്ത് കഴിഞ്ഞാല്‍ നിന്നിലെ നിന്നെ
മരണം കവര്‍ന്നെടുക്കും

മരണം നിന്നെ പിടിക്കുന്ന നേരം,നിന്‍-
മരണം കണ്ടു കണ്ണുനീര്‍ പൊഴിക്കും

മരണം കണ്ടു നെഞ്ചത്തടിക്കും കുടുംബം
മരണം അത് സുനിശ്ചിതമല്ലോ

മരണത്തെ തടുക്കാന്‍ കഴിഞ്ഞവരില്ല ഭൂമിയില്‍,എന്തെന്നാല്‍ -
മരണം അത് ഒരു നാള്‍ നിന്നെ തേടി വന്നീടും തീര്‍ച്ച

Saturday, July 13, 2013

പേര്:-


പേരില്‍ കാര്യമില്ലെന്ന് ചിലര്‍
പേരിലുമുണ്ട് കാര്യമെന്ന് ചിലര്‍
പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ
പേരിലുമുണ്ട് കാര്യന്ന് ഞാനും

പേരാണ് പലരുടെയും ശ്രദ്ധാ കേന്ദ്രം,എന്നാല്‍
പേരുകൊണ്ട് പുലിവാല് പിടിച്ചവരുമുണ്ട്
പേരും പേറി നടക്കുന്ന ചിലര്‍,തന്‍റെ
പേരുകൊണ്ടോരുപാട് നേടി,ചിലര്‍

പേരുകൊണ്ടുള്ള പേരും കളഞ്ഞവര്‍ ഉണ്ടല്ലോ
പേരെന്നാല്‍ ചിലര്‍ക്കൊരു നേരം പോക്ക്,ചിലര്‍ക്ക്
പേരെന്നാല്‍ സ്വന്തം തിരിച്ചറിയല്‍,എങ്കിലും
പേരുമായ് വന്നവര്‍ വിജയിച്ചവരുണ്ട്
പേരുമായ് വന്നു തോല്‍വി രുചിച്ചവരുമുണ്ട്

പേരുകൊണ്ടൊരുപാട് മനക്കോട്ട കെട്ടിയവര്‍
പേരുകൊണ്ട് മാനം മുട്ടെ വളര്‍ന്നവര്‍,ചിലര്‍
പേരുകൊണ്ട് സ്വന്തം വ്യക്തിത്വം കാണിച്ചവര്‍
പേരുകൊണ്ട് പലരെയും കയ്യിലെടുത്തവര്‍,ചിലരുടെ

പേരുകണ്ടാലറിയാം അവരുടെ മനസ്സ്,ചിലരുടെ
പേരുകണ്ടാല്‍ കാണുന്നവന്‍ വട്ടം കറങ്ങും,സ്വന്തം-
പേര്കൊണ്ടവര്‍ വട്ടം കറക്കുന്നു പലരെയും,പക്ഷേ-
പേരില് മാത്രമല്ല കാര്യം

പേരുള്ളവരുടെ ചെയ്തിയിലുമുണ്ട് കാര്യം,ഈ
പേര് ഒരു വല്ലാത്ത ഒന്നാണ് ഭായ്.....

Sunday, July 7, 2013

അറിവ്

അറിയാതെ നിന്നെ കണ്ട നാള്‍ നീ-
അറിയാതെ നിന്നെ സ്നേഹിച്ച നാള്‍
അറിയിക്കാനായി നിന്റെ പിന്നിലൂടെ
അറിഞ്ഞു കൊണ്ട് നടന്ന നാള്‍ നീ-
അറിയുംതോറും ഞാന്‍ നിന്നിലെ നിന്നെ
അറിഞ്ഞു കൊണ്ടിരുന്നു
അറിയിക്കുവനുണ്ടൊരു കാര്യമെന്ന് മോഴിഞ്ഞപ്പോ
അറിയാവുന്നതാണെന്ന് നിന്‍ മറുമൊഴി
അറിയാവുന്നതാണെങ്കിലുമതു എന്‍ നാവില്‍ നിന്നും
അറിയണമെന്ന് ഈ ഞാന്‍
അറിയാവുന്ന പണിക്കു പോയാല്‍ പോരെയെന്ന്
അറിയാവുന്ന ഭാഷയില്‍ നീ മൊഴിഞ്ഞിട്ടും
അറിഞ്ഞിരുന്നില്ല നിന്‍ മനസ്സെന്തെന്നു
അറിയാന്‍ ശ്രമിക്കുന്തോറുമോരു
അറിയാത്ത പോലെ നീ പോയില്ലേ
അറിയാത്ത ഒരു കാര്യം നീ ഉണ്ടെന്നു പറഞ്ഞിട്ടും
അറിയാനെനിക്ക് മനസ്സില്ല പോലും
അറിയാതെ പോയീ നീയെന്‍ മനം
അറിയിച്ചതുമില്ല നിന്‍ മനം
അറിയുവാനായി ഞാന്‍ ശ്രമിച്ചതും
അറിയാതിരിക്കുവാനായ് നീയും
അറിയുന്തോറും അതിശയിച്ചു ഞാന്‍
അറിയാത്ത നിന്നെ കണ്ടു
അറിയിക്കുമെന്ന് നീ പറഞ്ഞിട്ടും
അറിയാത്ത പോലെ ഞാന്‍ നടന്നതും
അറിവില്ലായ്മാണെങ്കിലതു നീ
അറിഞ്ഞീടണം എന്ന് മൊഴിഞ്ഞതും
അറിവുള്ളവന്‍ തന്നെ ഈ ഞാനെന്നും
അറിവില്ലായ്മ കൊണ്ട് അഹങ്കരിച്ചതും
അറിയുവാന്‍ വൈകി ഒടുവില്‍
അറിയിക്കുവാനായ് വന്നൂ നിന്‍
അറിവുള്ള ആങ്ങളമാര്‍
അറിഞ്ഞൂ ഞാനന്ന് നിന്നെ
അറിവുള്ള ആങ്ങളമാരിലൂടെ
അറിയിച്ചതില്ല നീ ആങ്ങളയെ മുന്‍പ്
അറിഞ്ഞിരുന്നെലോരിക്കലും നിന്‍ പിന്നാലെ
അറിഞ്ഞു കൊണ്ട് വന്നീടില്ലാ
അറിയാതെ ഞാനന്ന് എന്നോട് മൊഴിഞ്ഞു
അറിയാത്ത പിള്ള ചൊറിയുമ്പോഴറിയും 
അറിയിക്കുവാനുണ്ടോരുപാട് കഥകള്‍
അറിയാന്‍ മനസ്സുള്ളവര്‍ വന്നു കൊള്‍ക
അറിയുന്തോറും അറിയാന്‍ ആഗ്രഹിക്കുന്ന
അറിവിന്‍ നിറ കുടമാണ് ഞാന്‍

Wednesday, July 3, 2013

സ്വപ്നം

പൊട്ടിത്തകര്‍ന്ന ചീളുകള്‍
പെറുക്കുവാനായ് വെമ്പല്‍
കൊള്ളൂമെന്‍ ഹൃത്തടം
പക്ഷെ അതൊരിക്കലുമെന്‍

കൈകുമ്പിളില്‍ ഒതുങ്ങുമായിരുന്നില്ല
എന്തെന്നാലെന്‍ സ്വപ്നങ്ങളെന്നും
എന്നെക്കാളുമേറെ വളര്‍ന്നു
പന്തലിച്ചിരുന്നു .....


നമ്മള്‍ കാണുന്തോരും
വലുതാവുന്നതല്ലേ സ്വപ്നം
അതിനെ തടയിടാന്‍ നമുക്കാവുമോ
അതില്‍ കുഞ്ഞെന്നോ
വലുതെന്നോ വേര്‍തിരിവുണ്ടോ
അത് നേടിയെടുക്കുന്നതിലല്ലേ
കാര്യമിരിക്കുന്നു ....

മറവി

മറക്കണമെന്ന് ഈ ഞാനും
മറക്കില്ലൊരിക്കലുമെന്നു നീയും
മറക്കുമെന്നറിഞ്ഞിട്ടും എന്തേ നീ
മറക്കരുതെന്ന് മൊഴിഞ്ഞീടുന്നു
മറന്നീടാം പക്ഷെ ഞാന്‍ മരിച്ചീടണം
മറക്കാന്‍ വേണ്ടി ഞാന്‍ മരണത്തെപ്പുല്കീടാം
മറവി പക്ഷെ മനുഷ്യ സഹജമല്ലൊ
മറക്കാതിരിക്കണമെന്നതിന്‍ കൂടെ നീ പറഞ്ഞ
മറക്കാതെ ഇനി കാണുന്ന നാളില്‍
മറുകയ്യിലൊരു പിടിവേണം
മറന്നു ഞാനത് മനപ്പൂര്‍വം
മറന്നീടാതെ നിന്‍ കയ്യിലൊരു കുഞ്ഞു കൈ
മറക്കാന്‍ ശ്രമിക്കുന്തോറും തെളിഞ്ഞീടുന്നു
മറവിയുടെ മേലെ നിന്‍ മുഖം
മറന്നീടുന്നു എന്നെ മരണം പോലും
മറവിയന്നാൽ മരണമല്ലോ
മറവി മരണത്തേയും പുല്കിയോ
മറന്ന പോലെന്തോ ഈ ഞാനും
മറന്നതെന്തെന്നറിഞ്ഞീടാതെ നീയും
മറവിയെന്നേ പുല്കീടാത്തോളം കാലം
മറവിയെന്നിലെ നിന്നെ മറന്നീടാത്തോളം നാള്‍
മറക്കില്ലോരിക്കലുമെന്നിലെ നിന്‍ സൌരഭ്യം   
മറവിയന്നാല്‍ മരണമല്ലോ

Sunday, June 30, 2013

നഷ്ട പ്രണയം:-

ഇല പൊഴിഞ്ഞ നാട്ടു വഴിയിലവളെ
ആദ്യമായി കണ്ട നാൾ
വിടർന്ന കണ്ണുകളും പ്രകാശം പരത്തും
പുഞ്ചിരിയും

ഓരോ കണ്ടുമുട്ടലുകളിലും അവളുടെ
നൊട്ടമെന്നെ പരവശനാക്കി
ആ കണ്മു ഏറ്റതെൻ ഹൃത്തിൽ,അവളെ
സ്വപനം കണ്ടുറങ്ങും നാളുകൾ

എങ്കിലുമെന്നിഷ്ടം എങ്ങിനെ പറയുവതെ-
ന്നറിയാതെ എൻ ഹൃദയം വെമ്പൽ കൊണ്ട
നാളുകൾ

ഓരോ രാവുണരുമ്പൊഴും ഇന്നെന്നിഷ്ടം
പറയണമെന്നെൻ മനസ്സ് മന്ത്രിക്കും
അവളെ കാണുന്ന നിമിഷമെൻ ശ്വാസം
നിലയ്ക്കും തൊണ്ട വരളും

ഒരുനാളിലെന്നിലെ കമുക ഹൃദയം തുടൽ
പൊട്ടിച്ചവളുടെ പുറകെ കൂടി
അന്നെന്റെ കവിളിലും നെഞ്ചിലും അടി
പൊട്ടിച്ചവളുടെ വാപ്പയും കൂടി പുറകെ

ഇതിലൊന്നും തോൽക്കാതെ എന്നിലെ
കാമുക ഹൃദയം
അവളെ മാത്രം കിനാക്കണ്ട് നടക്കുമെന്നെ
കണ്ടു ഞെട്ടിയെന്റെ ബാപ്പയും

അവളെ ഓർത്തു ഞാൻ കണ്ട സ്വപ്നങ്ങൾ
വെറും സ്വപ്നങ്ങൾ മാത്രമോ
അവളില്ലാതില്ലെൻ ജീവനെന്നറിഞ്ഞ
നാളുകൾ

എങ്കിലുമെൻ പരിശ്രമങ്ങൾക്ക് ഒരു
വിഘ്നവും വരുത്തിയില്ല
പരിശ്രമിച്ചവരാരും വിജയം
രുചിക്കാതിരുന്നീട്ടില്ല

അവളൊരു കുഞ്ഞു പുഞ്ചിരിയായ്‌ വന്നു
വീണ്ടുമെൻ സ്വപ്നങ്ങള്ക്ക് ചിറകു മുളച്ചു
ഞാനൊരു പറവയായ് വാനിലൂടെ
പാറിപ്പറന്ന രാവുകൾ

എന്നോടുള്ള ഇഷ്ടമാവളുടെ ഉടമസ്ഥർ
അറിഞ്ഞ നിമിഷം
ആങ്ങളമാരെന്റെ പിറകെ കൂടിയ
നിമിഷം

എന്നിലെ കാമുക ഹൃദയം പൊട്ടിതകർന്നു
വേട്ടക്കാരന്റെ വെടി കൊണ്ട പോൽ
ആണോരുത്തനവളെ താലി കെട്ടി
കൊണ്ട് പോയ്‌

അന്ന് ഞാനെന്നോടു തന്നെ മന്ത്രിച്ചു
പ്രണയം ദുഃഖമാണുണ്ണീ
ചിരിക്കും മുഖം കണ്ടു പിറകെ പോയാൽ
മാനഹാനി
അംഗ ഭംഗം ....

Sunday, June 16, 2013

ആത്മാർത്ഥ സുഹൃത്ത്‌ ...

അനീഷ്‌ ബിനീഷ് ചെറുപ്പം മുതലുള്ള കൂട്ടുകാർ,വളരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവർ.അവരുടെ നാട്ടിലുള്ള പണക്കാരായ വീട്ടിലെ കുട്ടികൾ അടിച്ചു പൊളിച്ചു ജീവിക്കുന്നത് കണ്ടു അവരുടെ മനസ്സും കൊതിച്ചു എങ്ങനെയെങ്കിലും കുറെ പണം സമ്പാദിക്കണം,സമൂഹത്തില മറ്റുള്ളവരെ പോലെ തന്നെ നല്ല രീതിയിൽ ജീവിക്കണം.

പാവപ്പെട്ടവർ ആയതു കൊണ്ട് അവരുടെ കൂട്ട് കൂടാൻആരും തന്നെ  വന്നില്ല.അതിൽ പണം ഉണ്ടാക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്‌ ബിനീഷ് ആണ്.അവനതു തന്‍റെ കൂട്ടുകാരനോട് പറയുകയും ചെയ്തു.

ഡാ...അനീഷേ നമുക്കും വേണ്ടെടാ കുറെ പണം,നല്ലൊരു ജീവിതം...

എനിക്ക് ആഗ്രഹം ഇല്ലഞ്ഞിട്ടല്ല ബിനീഷ്,നമ്മൾ മറ്റുള്ളവരെ കണ്ടു അത് പോലെയാകണം എന്ന് ആഗ്രഹിച്ചിട്ടു കാര്യമില്ല.അവരുടെ അപ്പന്മാര് പണ്ട് മുതലേ ഇഷ്ടം പോലെ പണം സമ്പാദിച്ചു വെച്ചിട്ടുണ്ട്.അത് പോലെ സമ്പാദ്യം ഉണ്ടായിരുന്നെങ്കിൽ
നമുക്കും എന്തെങ്കിലും കച്ചോടം തുടങ്ങി വെല്ല്യ പണക്കാര് ആകാമായിരുന്നു.പക്ഷെ എന്ത് ചെയ്യാം..നീ കേട്ടിട്ടില്ലേ പണം എറിഞ്ഞു പണം വാരുക എന്ന്.അങ്ങിനെ എറിയാൻ നമ്മുടെ കയ്യിൽ എവിടുന്നാടാ പണം.

നീ അങ്ങനെയൊക്കെ നോക്കിയാ നടക്കത്തില്ല,പണം ഉണ്ടാക്കാനുള്ള വഴിയൊക്കെ ഞാൻ കണ്ടു വെച്ചിട്ടുണ്ട്.

അതെങ്ങനെ....!!!

എടാ നമ്മുടെ അച്ചായൻ ഇല്ലേ,പുള്ളീനെ പോയി കാണാൻ പറഞ്ഞിട്ടുണ്ട്

ഡാ..ബിനീഷേ ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനുള്ള കൂട്ടുകെട്ടൊന്നും വേണ്ടാന്നു..അയാള് വല്ല്യ ബാറും കള്ള് ഷാപ്പും ഉള്ള ആളാ..അത് ശരിയാവില്ല ...

നീ  പേടിക്കാതെ അനീഷേ നീ ചുമ്മാ കൂടെ നിന്നാ മതി വഴിയൊക്കെ ഞാന്‍ പറഞ്ഞു തരാം..

ആ നീ പറ...!!!

ഡാ...പുള്ളിക്കാരന് ഒരു കമ്പനി ഉണ്ട് അവിടേക്ക് സ്പിരിറ്റ് കൊണ്ട് പോയി കൊടുക്കുക അതാണ്‌ നമ്മുടെ പണി,..!!!

ദേ....ബിനേഷേ വേണ്ടാ ഞാന്‍ ഇതിനു കൂട്ട് നില്‍ക്കില്ല ഇത് നമുക്ക് പറ്റിയ പണിയല്ല...നമക്ക് ഇത്തിരി സമ്പത്തിന്‍റെ കുറവ് ഉണ്ടന്നല്ലെയുള്ളൂ,സമാധാനമായിട്ടു ജീവിക്കുനില്ലെ...വേണ്ടെടാ...!!!

ഒഹ്...വല്ല്യ പുണ്ണ്യളന്‍ വന്നിരിക്കുന്നു നിനക്ക് വേണ്ടെങ്കില്‍ വേണ്ട,എന്തായാലും ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു...!!!

അനീഷ്‌ ആവുന്നത്ര തന്‍റെ കൂട്ടുകാരനെ ഈ ചീത്ത വഴിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നോക്കി,പക്ഷെ ബിനീഷ്‌ തന്‍റെ തീരുമാനത്തില്‍ ഉറച്ചു തന്നെ നിന്നു...



കാലങ്ങൾ കൊഴിഞ്ഞു വീണു ബിനീഷ് ആ നാട്ടിലെ വലിയ ഒരു പണക്കാരനായി മാറി.സ്വന്തമായിട്ട് വീട് കാറ് പരിചാരകര് ഒരുപാട് കൂട്ടുകാര് പുതിയ ബന്ധങ്ങൾ പക്ഷെ അവൻ തന്‍റെ പഴയ ചങ്ങാതിയെ എപ്പോഴോ മറന്നിരുന്നു

തന്‍റെ ഉറ്റ ചങ്ങാതിയുടെ വളർച്ച കണ്ടു ഒരുപാട് സന്തോഷിക്കുകയും അതിലേറെ ഭയവും ഉള്ളിലൊതുക്കി ഒരു പഴയ കൂരയ്ക്ക് കീഴിൽ തന്‍റെ ദുഖങ്ങളും സന്തോഷങ്ങളും പങ്കു വെച്ച് കുടുംബത്തോടൊപ്പം സസന്തോഷം കഴിഞ്ഞു.

എങ്കിലും കൂട്ടുകാരന്റെ പെട്ടെന്നുള്ള വളർച്ചയും പണം വന്നപ്പോൾ ഉണ്ടായ പുതിയ കൂട്ടുകെട്ടും കണ്ടു ഈ പാവം ചങ്ങാതിയുടെ മനസ്സു വേദനിച്ചു,കാരണം അവന്റെ പുതിയ കൂട്ടുകാര് തന്നെ...

ബിനീഷിന്‍റെ വരുമാനം വർദ്ദിച്ചു ഒപ്പം ദൂർത്തും.എന്നും കൂട്ടുകാരൊത്തു പാർട്ടികളും മറ്റുമായി അവൻ ജീവിതം ആസ്വതിച്ചു.ദൂർത്ത് കൂടിയപ്പോ ബിസ്സിനസ്സിൽ ശ്രദ്ധിക്കാതെ ആയി.അവനറിയാതെ അവന്‍റെ ബിസ്സിനസ്സുകളെല്ലാം ഓരോന്നായി പൊട്ടി തുടങ്ങി.
എങ്കിലും അവന്‍റെ ദൂർത്തിനൊരു കുറവും വന്നില്ല.എന്നും കൂട്ടുകാരും കൂടലുമായി ജീവിതം തകര്‍ന്നു തുടങ്ങി.എല്ലാം പെട്ടെനായിരുന്നു.വരുമാനം ഓരോന്നായി നിലച്ചു.അവസാനം ഒന്നുമില്ലാത്തനായി.

കടം തീർക്കാനായിട്ടു വിറ്റു വിറ്റ് അവസാനം ബൈക്ക് മാത്രമായി സമ്പാദ്യം.എങ്കിലും പുതിയ കൂട്ടുകാര് വിട്ടില്ല.അവരെ തന്‍റെ അവസ്ഥ അറിയാതിരിക്കാൻ കയ്യില്‍ പണമില്ലാഞ്ഞിട്ടു അവസാനം സ്വന്തം ഭാര്യയുടെ കെട്ട് താലി വരേം പണയം വെച്ച് അവരെ സന്തോഷിപ്പിച്ചു.

അന്നത്തെ കൂടലും കഴിഞ്ഞു രാത്രി കൂട്ടുകാരോടൊത്ത് യാത്രയം പറഞ്ഞു അവൻ തന്‍റെ ബൈക്കിൽ വീട്ടിലേക്കു യാത്ര തിരിച്ചു.മദ്യപിച്ചിട്ടുണ്ടായിരുന്നതിനാൽ അൽപ്പം സ്പീട് കുറച്ചാണ് പോരുന്നത്.പക്ഷെ ഒരു വളവു തിരിഞ്ഞതും എതിരെ വന്ന ഏതോ ഒരു വാഹനം അയാളെ ഇടിച്ചിട്ടു നിർത്താതെ പോയി.

പിന്നീട് എപ്പോഴോ അതിലെ വന്ന യാത്രക്കാരാണ്  അയാളെ ആശുപത്രിയിലാക്കിയത്. ബിനീഷ് അപകടം പറ്റി ഹോസ്പിറ്റലിൽ ആണെന്നുള്ള വിവരം എല്ലാവരും അറിഞ്ഞു.പക്ഷെ ആർക്കും അവനോടു സഹതാപം തോന്നിയില്ല.അറിഞ്ഞവര്‍ പറഞ്ഞു.

"എന്തായിരുന്നു...കൊറേ പണം കയ്യില വന്നു ചേർന്നപ്പോൾ മറ്റുള്ളവരെ മറന്നു.ഇനി അവനു അവനന്‍റെ പുതിയ പണക്കാരു കൂട്ടുകാരില്ലേ അവര് നോക്കട്ടെ...!!!"

കാലിനു നല്ല ഒടിവുണ്ട് എത്രയും വേഗം ഒരു ഓപ്പറേഷൻ വേണം,പക്ഷെ അതിനുള്ള പണമില്ല.കൂട്ടുകാരെയൊക്കെ വിളിച്ചു പക്ഷെ അവര് നോക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.ഒരാള് പോലും ഒന്ന് കാണാൻ പോലും വന്നില്ല.

ഇതൊക്കെ കണ്ടു അയാളുടെ ഭാര്യ അയാളോട് ദേഷ്യപ്പെട്ടു.

ഒഹ്..എന്തൊക്കെ ആയിരുന്നു...!!! കൂട്ടുകാര് കഴിഞ്ഞേ വേറെ എന്തും ഉള്ളൂ...എന്നിട്ടിപ്പോ എന്തായി...!!!ആപത്തു പറ്റി കെടന്നിട്ട്‌ ഒരാള് പോലും നിങ്ങളെ തിരിഞ്ഞു നോക്കിയോ മനുഷ്യ..!!!

നീ ഒന്ന് പോകുന്നുണ്ടോ...!!! അവര് വരും,അവർക്ക് വേണ്ടി ഞാൻ എത്ര പണം ചെലവാക്കിയിട്ടുണ്ട് അവര് വരും ...!!!

ഒന്ന് പോ മനുഷ്യാ..നിങ്ങടെ പണം മാത്രം കണ്ടിട്ട അവരൊക്കെ നിങ്ങടെ കൂടെ കൂടിയത്,അല്ലാതെ നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല...!!! അത് ഇനിയെങ്കിലും മനസ്സിലാക്കു മനുഷ്യാ...!!!ഇപ്പൊ മൂന്നു ദിവസം കഴിഞ്ഞു ഒരാളെങ്കിലും തിരിഞ്ഞു നോക്കിയോ...!!!

നേരാണ് ഇവള പറയുന്നത്,ഒരാള് പോലും തിരിഞ്ഞു നോക്കിയിട്ടില്ല...!!!വിളിച്ചാൽ തന്നെ ആരും ഫോണ്‍ എടുക്കുന്ന പോലുമില്ല.അപ്പൊ അവരൊക്കെ എന്‍റെ പണം മാത്രം കണ്ടാണ്‌ കൂടെ കൂടിയത്...!!!

അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു,അയാൾ തന്‍റെ കണ്ണുകള ഇറുക്കിയടച്ചു...!!!

ആ  ദിനവും കൊഴിഞ്ഞു പോയി അയാളുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു.കൂട്ടുകാര്ഒരാള് പോലും തിരിഞ്ഞു നോക്കിയില്ല.

നാളെയെങ്കിലും തന്‍റെ കാലിന്‍റെ ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ തനിക്ക് എഴുന്നേറ്റു നടക്കാന്‍ കഴിഞ്ഞെന്നു വരില്ല.

അയാള്‍ അറിയാതെ തന്‍റെ പഴയ കാലത്തിലേക്ക് കടന്നു പോയി.അന്ന് കയ്യില്‍ ഒരുപാട് പണമില്ലെങ്കിലും എത്ര മനോഹരമായിരുന്നു ജീവിതം.

മനസ്സില്‍ പഴയ ഉറ്റ ചങ്ങാതി അനീഷിന്‍റെ മുഖം തെളിഞ്ഞു വന്നു.അവന്‍ എത്ര പറഞ്ഞതാണ് ഇതൊന്നും വേണ്ടെന്നു.ഞാന്‍ പണക്കാരന്‍ ആയപ്പോള്‍ അവനെ മനപ്പൂര്‍വ്വം മറന്നു കളഞ്ഞു.
എത്ര ക്രൂരനാണ് ഞാന്‍.അവസാനമായി കണ്ട അന്ന് അവന്‍ പറഞ്ഞ വാക്കുകള്‍ ആ നിമിഷത്തില്‍ പുച്ചിച്ചു തള്ളിയെങ്കിലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത് മനസ്സിലൊരു വിങ്ങലായി നില്‍ക്കുന്നു.

"ഡാ ബിനീഷ്‌ നീ നിന്‍റെ സ്വപനം പോലെ വല്ല്യ പണക്കാരനോക്കെ ആയി അതില്‍ ഈ പഴയ ചങ്ങായിക്ക് സന്തോഷമേയുള്ളൂ,പക്ഷെ നീ ഒന്നോര്‍ക്കണം ഇപ്പൊ നിന്‍റെ കൂട്ട് കെട്ടു ശരിയല്ല.അവരൊക്കെ നിന്‍റെ പണം കണ്ടിട്ടാണ് കൂടെ കൂടിയത് സൂക്ഷിക്കുക"

അന്ന് അവനു ഞാന്‍ പുച്ഛം കലര്‍ന്ന ചിരിയാണ് മറുപടി ആയിട്ട് നല്‍കിയത്.

പഴയ  കൂട്ടുകാരനെ വിളിക്കാന്‍ വേണ്ടി അവന്‍ തന്‍റെ ഫോണ്‍ എടുത്തു.പക്ഷെ എന്തോ അവനു വിളിക്കാന്‍ തോന്നിയില്ല.

നേരം സന്ധ്യയോടടുത്തു പുറത്തു കോരിച്ചൊരിയുന്ന മഴ,എല്ലാ പ്രതീക്ഷയും കൈവിട്ടു ബിനീഷ്‌ കണ്ണുകളടച്ചു കിടന്നു.കണ്ണില്‍ നിന്നും അവന്‍ അറിയാതെ കണ്ണ് നീര്‍ വീണു തുടങ്ങി.

 വിറയാര്‍ന്നതണുത്ത ഒരു കൈത്തലം തന്‍റെ  നെറ്റിയില്‍ മെല്ല പതിഞ്ഞത് അറിഞ്ഞാണ് അവന്‍ കണ്ണ് തുറന്നത്.മുന്നില്‍ നില്‍ക്കുന്ന ആളെ അവന്‍ തന്‍റെ കണ്ണുകള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയാതെ ഒന്ന് കൂടി നോക്കി.
അതെ തന്‍റെ പ്രിയ കൂട്ടുകാരന്‍..അവന്‍ തന്നെ കാണാന്‍ വന്നിരിക്കുന്നു.കുറ്റബോധം കൊണ്ട് അവന്‍റെ മനസ്സ് വിങ്ങി പൊട്ടി.

എടാ അനീഷ്‌ നീ...

വേണ്ട നീ ഒന്നും പറയണ്ട...നിനക്ക് ഇങ്ങനൊരു അത്യാഹിതം സംഭവിച്ചു എന്ന് ഞാന്‍നേരത്തെ അറിഞ്ഞിരുന്നു.നിന്‍റെ ഒരു വിളിക്ക് വേണ്ടി ഞാന്‍ ഇത്രേം കാത്തു...പക്ഷെ

എടാ  പെട്ടെന്ന് കുറച്ചു പണം കയ്യില്‍ വന്നപ്പോള്‍ നിന്നെ മറന്ന മഹാ പാപിയാണ് ഞാന്‍.ആ ഞാന്‍ നിന്നെ എങ്ങനാ ഒരു സഹായം ചോദിച്ചു വിളിക്കുന്നെ...

വേണ്ടാ നീ ഒന്നും പറയണ്ട...എന്തായാലും പണ്ട് നമ്മള് എത്ര കാലം ഒന്നിച്ചു സ്വപ്നം കണ്ടു നടന്നതാടാ...

അനീഷ്‌ തന്‍റെ പക്കലുണ്ടായിരുന്ന ഒരു പൊതി പ്രിയ കൂട്ടുകാരന്‍റെ കയ്യില്‍ വച്ച് കൊടുത്തു

 ഡാ അനീഷ്‌ ..എന്താ ഇത്...

എല്ലാം  ഞാന്‍ അറിഞ്ഞു എന്‍റെ ഇത്രേംനാളത്തെ സമ്പാദ്യമാ...എന്‍റെ പ്രിയ കൂട്ടുകാരന്‍ ഇങ്ങനെ ഒരു അവസ്ഥയില്‍ കിടക്കുമ്പോ സഹായിക്കാന്‍ ഞാന്‍ അല്ലാതെ വേറെ ആരാ വരുന്നേ ഡാ...ഇത് നീ കയ്യില്‍ വെച്ചോ ബാക്കി വേണേല്‍ പറഞ്ഞാ മതി എവുടുന്നെങ്കിലും ഞാന്‍ ഒപ്പിക്കാം...

ഡാ  ഈ മഹാ പാപിയോടു ക്ഷമിക്കെടാ....

ഞാൻ കാണുന്നുണ്ടായിരുന്നു നിന്റെ ഓരോ വളർച്ചയും,ഇതെല്ലാം കണ്ടു നിന്റെ പുറകിൽ തന്നെയുണ്ടായിരുന്നു.
ഒരു വട്ടമെങ്കിലും ഒന്ന് പിൻതിരിഞ്ഞു നോക്കുമെന്ന് പ്രതീക്ഷിച്ചു പക്ഷെ ...
ആ പാവം കൂട്ടുകാരന്റെ ഖണ്ടമിടറി... 


തന്‍റെ കൂട്ടുക്കാരന്‍റെ സ്നേഹത്തിന് മുന്നില്‍ ഒന്ന് പൊട്ടി കരയാന്‍ പോലുമാകാതെ എന്ത് ചെയ്യണമെന്നറിയാതെ അവന്‍ നിശബ്ദനായി കണ്ണീര്‍ വാര്‍ത്ത് മുകളില്‍ കറങ്ങുന്ന ഫാനിലെക്കും നോക്കി കിടന്നു ...










Sunday, June 2, 2013

മഴക്കാലം...പെരുമഴക്കാലം...



നാട്ടിലെങ്ങും മഴക്കാലം തുടങ്ങിയിരിക്കുന്നു,മഴ എന്ന് കേൾക്കുമ്പോഴേ നമ്മുടെ കുട്ടിക്കാലമായിരിക്കും മനസ്സിലേക്ക് ഓടിയെത്തുക.കാരണം കുട്ടിക്കാലത്ത് ആയിരിക്കും നമ്മൾ ഏറ്റവും കൂടുതൽ മഴ കൊണ്ടിട്ടുണ്ടാവുക.രാവിലെ തുടങ്ങുന്ന മഴ,സ്കൂളിൽ പോകാൻ ഡ്രസ്സ്‌ മാറി മഴ പെയ്യുന്നതും നോക്കി വിമ്മിഷ്ടപ്പെട്ട് ഇരിക്കും.ആ വിമ്മിഷ്ടം സ്കൂളിൽ പോകാൻ പറ്റാത്തതിന്റെ ആയിരിക്കില്ല,ഈ മഴ ഇത്തിരികൂടി ശക്തിയോടെ പെയ്തിരുന്നെങ്കിൽ പിന്നെ അന്ന് സ്കൂളിൽ പോകേണ്ടാ അതാണ് മനസ്സില്.

മഴയും നോക്കി ഇരിക്കുന്ന എന്നെ കാണുമ്പോൾ ഉമ്മാക്ക് മനസ്സിലാകും ഇവനിന്ന് സ്കൂളിൽ പോകാൻ യാതൊരു പ്ലാനും ഇല്ല എന്ന്.പിന്നെ ഉമ്മ നിർബന്ധിച്ചു സ്കൂളിലേക്ക് പറഞ്ഞയക്കും,കൂടെ ഒരു ഉപദേശവും,മെല്ലെ റോഡിന്റെ ഒരു ഓരം ചേർന്ന് പോകണേ,ഇത്തിരി മഴ നനയും സാരോല്ല.അങ്ങനെ റോഡിന്റെ ഓരം ചേർന്ന് പോകുമ്പോഴായിരിക്കും ഏതെങ്കിലുമൊരു വാഹനം ഒരു ദയയുമില്ലാതെ റോഡിലെ കുഴിയിൽ കിടക്കുന്ന ചെളി വെള്ളം തെറിപ്പിച്ചു കടന്നു പോകുന്നത്.ആ ചെളിവെള്ളത്തെ പ്രധിരോധിക്കാൻ വേണ്ടി കുട ഒരു മറ ആയി പിടിക്കും അപ്പൊ മുകളിൽ നിന്നും വീഴുന്ന മഴതുള്ളി ദേഹമാസകലം നനച്ചിട്ടുണ്ടാകും.

നനഞ്ഞു കുളിച്ചു സ്കൂളിൽ ചെല്ലുമ്പോഴേക്കും മിക്കവാറും ക്ലാസ് തുടങ്ങിക്കാണും.മഴ ആയതുകൊണ്ട് ടീച്ചെറും ഒന്നും പറയാറില്ല.ഞാൻ അഞ്ചാം ക്ലാസ് മുതൽ പഠിച്ച സ്കൂൾ ഒരു പുഴയുടെ തീരത്തായിരുന്നു.സ്കൂളിൽ ഇരിക്കുമ്പോ പെയ്യുന്ന ഓരോ മഴ കാണുമ്പോഴും ഇന്നെങ്കിലും പുഴ നിറഞ്ഞു കവിഞ്ഞു ഞങ്ങളുടെ ക്ലാസ്സിലൊക്കെ വെള്ളം കയറി ബെഞ്ചും ഡസ്കും ഒഴികി പോകണേഎന്ന് മനമുരുകി പ്രാർഥിക്കും,അങ്ങനെ എങ്ങാനും സംഭവിച്ചാൽ പിന്നെ കുറച്ചു ദിവസത്തേക്ക് ക്ലാസിൽ പോകണ്ടല്ലോ.പക്ഷെ നിഷ്കളങ്കമായ കൊച്ചു മനസ്സുകളുടെ ഈ പ്രാർത്ഥന മാത്രം മുകലിരുന്നവൻ കേൾകാറില്ല,എത്ര വലിയ മഴ പെയ്താലും പുഴ നിറഞ്ഞു സ്കൂളിന്റെ മുറ്റം വരെ എത്തി ഞങ്ങളെ നോക്കി കളിയാക്കി ചിരിച്ചിട്ട് തിരിച്ചു പോകും....

പലപ്പോഴും ഞാൻ മഴയെ നോക്കി ഒറ്റയ്ക്ക് ഇരിക്കാറുണ്ട്,മഴ എത്ര കണ്ടാലും മതി വരാത്ത ഒന്ന്.പെയ്യുന്ന ഓരോ മഴയും എന്നെ ഒരു കൊച്ചു കുട്ടിയാക്കും.മധുരമുള്ള,ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ബാല്യ കാലത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ട് പോകും...മഴ....ഒരിക്കലും മരിക്കാത്ത ഓർമ്മകൾ....

Friday, May 17, 2013

പേര് വരുത്തി വെച്ച പൊല്ലാപ്പു....

എന്‍റെ ബാല്യ കാലത്തിൽ നടന്ന ഒരു സംഭവം ആണ് ഞാൻ ഇവിടെ പറയുന്നത്.എന്‍റെ വീട്ടില് ഞങ്ങള് മക്കള്‍ നാല്.നൗഷാദ്,നിസ,നിസാർ പിന്നെ ഈ എളിയവനും.ഞാനും എന്‍റെ തൊട്ടു മുകളിലുള്ള ജ്യേഷ്ടൻ നിസാറും ഒരു വയസിന്‍റെ വ്യെത്യാസമേ ഉള്ളൂ.ഞങ്ങള് മദ്രസയില് പഠിക്കുന്ന കാലം(ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത് )വെളുപ്പിനെ മദ്രസ തുടങ്ങും.അക്കാലത്തു എന്‍റെ വാപ്പ ഒരു ചെറിയ ഹോട്ടലും പലചരക്കു കടയും നടത്തിയിരുന്നു.

ഒരു വെളുപ്പാൻ കാലം,അന്ന് ഞങ്ങളോട് മദ്രസയില് പോകേണ്ടാന്നു വാപ്പ പറഞ്ഞിട്ടുണ്ട് കാരണം അന്ന് കൊച്ചുപ്പാടെ പുതിയ വീടിന്റെ പാല് കാച്ചു ആണ്.രാവിലെ തന്നെ വാപ്പയും ഉമ്മയും ഹോട്ടലിലേക്ക് പോയി.

കൊച്ചാപ്പാടെ വീട്ടില് പോകാൻ നേരമായപ്പോൾ എന്‍റെ ജ്യെഷ്ടൻ നിസാറിനെ കാണ്മാനില്ല.ഞങ്ങൾ ആദ്യമൊക്കെ അവിടെ കാണുമെന്നോർത്തു അത് കാര്യമാക്കിയില്ല.കുറച്ചു കഴിഞ്ഞിട്ടും കാണാഞ്ഞിട്ട്‌ ഞങ്ങൾക്ക് ആദിയായി.പിന്നെ പെട്ടെന്നായിരുന്നു,വാർത്ത കാട്ടു തീ പോലെ നാട്ടിലാകെ പരന്നു.

നാട്ടുകാര് മൊത്തം ആ വാർത്ത‍ അറിഞ്ഞു ഞങ്ങളുടെ വീടിനു മുൻവശത്ത് കൂടി.എല്ലാവരും ചർച്ചയായി.ഒടുവിൽ എല്ലാരും നാലായി തിരിഞ്ഞു നാല് ദിക്കിലെക്കുമായി പോയി.തിരയാത്ത ഒരിടവുമില്ല,കുളങ്ങള് പഴയ കിണറുകള് എല്ലാത്തിലും ആളുകള് ഇറങ്ങി തിരഞ്ഞു പക്ഷെ ആളെ കിട്ടിയില്ല.ഓരോ കുളത്തിലും പരതുമ്പോൾ ഞങ്ങള് മനമുരുകി പ്രാർഥിച്ചു അവിടെയൊന്നും ഉണ്ടാകല്ലെയെന്നു.അതിനീടയിൽ ആരോ ഒരാള് മദ്രസയിൽ പോയി ഉസ്താതിനോട് ചോദിച്ചു ഇല്ല എന്ന മറുപടിയാണ്‌ അവിടുന്ന് കിട്ടിയത്.

അന്വേഷിച്ചു പോയവര് മടങ്ങി വന്നു തുടങ്ങി എല്ലാവരുടെയും മുഖത്ത് സങ്കടവും നിരാശയും മാത്രം.ഉമ്മ സങ്കടം സഹിക്കാൻ വയ്യാതെ കരച്ചില് തുടങ്ങിയിരിക്കുന്നു.അത് കണ്ടു ഞാനും ഇത്താതയും ഇക്കയും വലിയ വായില് കരയാൻ തുടങ്ങി.ഇനീയെന്തു ചെയ്യും?എല്ലാവരും പരസ്പരം ചോദിച്ചു.

അങ്ങനെ സമയം ഇഴഞ്ഞു നീങ്ങി,ശ്മശാന മൂകമായ ഒരു അന്തരീക്ഷം അവിടെ തളം കെട്ടിക്കിടന്നു.

ട്രിണീം...ട്രിണീം ..

പെട്ടന്നൊരു ഒരു സൈക്കിളിന്‍റെ മണിയടി കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി,ആർക്കും തങ്ങളുടെ കണ്ണുകളിൽ വിശ്വസിക്കാനായില്ല.എളാപ്പയുടെ സൈക്കിളിന്‍റെ മുന്നിലേറി ഇത്രയും നേരം കാണ്മാനില്ല എന്ന് പറഞ്ഞ ആള് വരുന്നു.എല്ലാവരും കണ്ണുകൾ ഒരുവട്ടം കൂടി അടച്ചു തുറന്നു ഇവൻ എവിടെ പോയിരുന്നു ഇതുവരേം.

കാര്യമിതാണ്‌ എന്‍റെ ജ്യേഷ്ടന് രണ്ടു പേരിലാണ് അറിയപ്പെടുന്നത് ഒന്ന് മുകളിൽ പറഞ്ഞ നിസാർ എന്ന പേരും രണ്ടാമത് വെല്ലുപ്പയുടെ ഓർമയ്ക്ക് വേണ്ടി ഇട്ട പരീത് എന്ന പേരും.പരീത് എന്ന പേര് വീട്ടിലും പിന്നെ മദ്രസയിലും മാത്രമേ അറിയൂ.കാരണം മദ്രസയിൽ ചേർത്തപ്പോൾ പറഞ്ഞ പേര് പരീത് എന്നായിരുന്നു.

ഇത് അന്വേഷിച്ചു ചെന്ന ഞങ്ങളുടെ ബന്ധുവിന് അറിയില്ലാര്‍ന്നുഇങ്ങനെ ഒരു പേരുള്ള കാര്യം.അദ്ദേഹം ഉസ്താതിനെ കണ്ടു നിസാർ എന്നാണ് ചോദിച്ചത്.പരീതാണെന്ന് മനസ്സിലാകാതെ ഉസ്താത് ഇല്ലെന്നും പറഞ്ഞു.പിന്നീട് രണ്ടാമതാണ്‌ എളാപ്പ ചെല്ലുന്നത്,എളാപ്പയും നിസാര് വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോ പതിവ് പോലെ ഉസ്താത് പറഞ്ഞു ഇല്ല എന്ന്.അപ്പൊ അപ്പുറത്ത് ഉണ്ടായിരുന്ന എന്‍റെ ജ്യേഷ്ടൻ എളാപ്പയുടെ സൗണ്ട് കേട്ട് കടന്നു വന്നു.അങ്ങിനെ നിസാരിനേം പൊക്കി വീട്ടിലേക്കു വന്നു.പിന്നീട് ഞങ്ങള് കുടുംബക്കാര് കൂടുന്നിടത്തൊക്കെ പറഞ്ഞു ചിരിക്കാൻ ഒരു വകയായി.

എല്ലാവർക്കും സന്തോഷ സൂചകമായി എന്‍റെ വാപ്പ ഓരോ ചായയും ഒരു കഷ്ണം പുട്ടും കൊടുത്തു എന്ന് പിന്നീട് ആരോ പറയുന്നത് കേട്ടു,നേരാണോ ആവോ,എന്തായാലും എനിക്ക് കിട്ടീല്ല...സത്യം.....

Wednesday, May 15, 2013

കവിത

ഇടവഴിയിൽ പതിയിരിക്കും
ചുവന്നു തുടുത്ത കണ്ണുകൾ

ഇളം മേനിയിൽ കാമം തീർക്കുന്നവർ
കാമ വെറി പൂണ്ട കാപാലികർ

കാത്തിരിക്കുന്ന വിപത്ത് അറിയാതെ
നിഷ്കളങ്കമാം  പിഞ്ചു ബാല്യങ്ങൾ

ചോക്ലേറ്റിന്‍ മധുരിമയില്‍ തുടങ്ങും സൗഹൃതം
മരണം വരെ കൈയ്ക്കും കാഞ്ഞിരം

നിയമം  നോക്ക്കുത്തിയാകും കാലം
സദാചാരം ചമയും സമൂഹം

മാധ്യമ വേശ്യകള്‍ക്ക് വെറുമൊരു പീഡനം
അച്ഛനമ്മമാര്‍ക്കോ തീരാ നൊമ്പരം

എവിടെ നോക്കിയാലും പീഡനം
അച്ഛന്‍ മകളെ,മാഷ്‌ വിദ്യാര്‍ത്തിയെ


മാപ്പ് തരൂ സോദരീ മാപ്പ്
ഇതെല്ലാം കണ്ടു
കണ്ണ് നീർ വാർക്കുവാനേ കഴിയൂ....






Tuesday, May 14, 2013

എന്റെ പുന്നാര ഉമ്മച്ചി എനിക്ക് നല്കിയ രണ്ടാം ജന്മം

 കുളങ്ങളും തോടുകളും നിറഞ്ഞു ഒഴുകുന്ന നല്ല ഒരു പെരും മഴക്കാലം.നന്നേ ചെറുപ്പം,ഞാൻ അന്ന് സ്കൂളിലൊന്നും പൊയി തുടങ്ങിയിരുന്നില്ല.നല്ലൊരു മഴ തോർന്ന സമയത്താണ് വീടിന്റെ അടുത്തുള്ള ഹാജ്യാരുടെ വലിയ കുളത്തില് ഞാനും ഉമ്മയും കുളിക്കാൻ പോയത്.കുളം നിറഞ്ഞു കിടക്കുന്നു,കുളത്തിന്റെ ഒരു വശത്തായിട്ട് സിമന്റു തറയുണ്ട് അവിടെ ആണ് ഞങ്ങളുടെ അലക്കും കുളിയും.അന്ന് ഉമ്മാക്ക് ഒരുപാട് അലക്കാനുണ്ടായിരുന്നു.ഉമ്മ അലക്കുന്നത്‌ കണ്ടു ഞാനും ഒരു ഷാള് എടുത്തു വെള്ളത്തില് ഇട്ടു മുക്കി സമയം കളഞ്ഞു.

പെട്ടെന്നാണ് ഷാള് മുക്കിയും പൊക്കിയും നിന്ന ഞാൻ വെള്ളത്തിലേക്ക്‌ ഊളിയിട്ടു പോയത്.എന്താണെന്നു എനിക്കോ ഉമ്മച്ചിക്കൊ മനസിലായില്ല.അപ്പോഴേക്കും ഞാൻ ആഴമുള്ള കുളത്തിന്റെ അടിത്തട്ടിലേക്ക് കൂപ്പു കുത്തിയിരുന്ന്.ഉമ്മച്ചി ഇത് കണ്ടു സഹായത്തിനായിട്ടു ചുറ്റും വിളിച്ചു നോക്കി.തൊട്ടു അപ്പുറത്ത് രണ്ടു പെണ്ണുങ്ങള് സൊറ പറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ഉമ്മയുടെ തൊണ്ട ഇടറിയുള്ള നിലവിളി അവർ കേട്ടില്ല.

പിന്നെ ഉമ്മ ഒന്നും ആലോചിച്ചില്ല ചാടി കുളത്തിലേക്ക്‌,അടിത്തട്ടില് കിടക്കുന്ന എന്നെയും പൊക്കി മുകളിൽ വന്നു സിമന്റും തറയിൽ കിടത്തി.അപ്പഴേക്കും ഞാൻ ഒരുപാട് വെള്ളം അകത്താക്കിയിരുന്നു.ഉമ്മ ഒരു വിതത്തില് ഞാൻ കുടിച്ച വെള്ളം പുറത്തു കളഞ്ഞു എന്നെ എഴുന്നെപ്പിച്ചു ഇരുത്തി.ഞാൻ പേടിയോടെ കുളത്തിലേക്കും നോക്കി വിറയലോടെ ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു.അന്ന് എന്നെ കെട്ടിപ്പിടിച്ചു ഉമ്മയും ഒരുപാട് കരഞ്ഞു .അങ്ങനെ എനിക്ക് എന്റെ പുന്നാര ഉമ്മച്ചി ഒരു ജന്മം കൂടി ദാനമായി നല്കി.അന്ന് ഉമ്മാക്ക് നീന്താൻ അറിയാവുന്നത് കൊണ്ട് എന്റെയും ഉമ്മയുടേം ജീവൻ തിരിച്ചു കിട്ടി.

ഇപ്പഴും അതോർക്കുമ്പോൾ മനസ്സില് പേടി തോന്നും,പിന്നീട് ഉമ്മച്ചി തന്നെ നീന്തൽ പടിപ്പിച്ചെങ്കിലും നല്ല ആഴമുള്ള കുളമോ പുഴയോ കണ്ടാൽ ഇപ്പഴും ഒരു ചെറിയ ഭയം ഉള്ളിലുദിക്കും.ഇതിനൊക്കെ പകരമായിട്ട് എന്റെ പുന്നാര ഉമ്മച്ചിക്ക് ഞാൻ എന്ത് കൊടുക്കും?എന്ത് കൊടുത്താലും മതി വരില്ലാന്ന് എനിക്കറിയാം.കാരണം അന്ന് എനിക്ക് എന്റെ ഉമ്മ നല്കിയത് രണ്ടാം ജന്മം ആയിരുന്നു.

റബ്ബേ എന്റെ ഉമ്മാക്ക് നീ ദീർഘായുസും ആയുരാര്യോഗ്യവും നല്കണേ .....

Saturday, May 11, 2013

നസീർ കൂവള്ളൂർ:-ഒരു പ്ലസ് കാലത്തെ എട്ടിന്റെ പണി

ഇന്നെന്താ നീ ഇത്രേം നേരത്തെ റെഡി ആകുന്നെ,എന്താ പരിപാടി ?

പതിവിലും നേരത്തെ ക്ലാസില് പോകാൻ റെഡിയാകുന്ന എന്നെ നോക്കി ഉമ്മ ആശ്ചര്യത്തോടെ ചോദിച്ചു.

ഇന്ന് സ്പെഷ്യൽ ക്ലാസ്സുണ്ട് ഉമ്മ,വെക്കം ചായ എടുത്തു വെക്ക് എനിക്ക് 7.30 ന്‍റെ  ബസ്സിനു പോകണം.

ഉമ്മ എടുത്തു വെച്ച ചായ ധൃതിയിൽ കഴിച്ചെന്നു വരുത്തി ബാഗും എടുത്തു ഇറങ്ങി ഓടി.

മോനെ ഉച്ചക്ക് കഴിക്കാനുള്ള ചോറ് കൊണ്ട് പോകൂ...

വേണ്ട ഉമ്മ ബസ്സ്‌ ഇപ്പൊ വരും ഞാൻ പുറത്തുന്നു കഴിച്ചോളാം...ഉമ്മ ഞാൻ പോകുന്നതും നോക്കി വാതിൽക്കല് നിന്നു 

ഇന്ന് സ്പെഷ്യൽ ക്ലാസ്സോന്നുമില്ല.ഞാൻ കള്ളം പറഞ്ഞു പോയത് ടൌണിലെ തിയേറ്ററിലെക്കയിരുന്നു,അവിടെ ഇന്ന് ദിലീപിന്‍റെ  ഒരു പൊളപ്പൻ പടം ഓടുന്നുണ്ട്.

ടൗണിൽ ബസ്സിറങ്ങി നേരെ പോയത് എന്നെയും കാത്തു തിയേറ്ററിന്‍റെ അടുത്ത് നില്ക്കുന്ന എന്‍റെ രണ്ടു സഹാപാടികളുടെ അടുത്തേക്കാണ്‌ .അവര് മാത്രേയുള്ളൂ ബാക്കിയുള്ള കൂട്ടുകാര് അറിഞ്ഞാല്‍ പിന്നെ എല്ലാരും കൂടി പടയിളകി വരും പിന്നെ പിറ്റേ ദിവസം സ്കൂളിലോട്ട് ചെല്ലണ്ട .മുൻപ് ഇങ്ങനെ ഒരു അബദ്ധം പിഞ്ഞതാ,അന്ന് പ്രിൻസിപ്പലിന്‍റെ കാലു പിടിച്ചിട്ടാണ് വീട്ടീന്ന് ആളെ വിളിക്കാതെ ക്ലാസില് കയറിയത്.ഇത്തവണ എന്തായാലും അങ്ങനെ ഉണ്ടാവാതിരിക്കാൻ വേണ്ടി ഞങ്ങള് ആരേം അറീക്കാതെയാണ് വന്നിരിക്കുന്നത്.

ഞാൻ നേരെ പോയി ടിക്കറ്റ് കൗണ്ടറില്‍  മണിക്കൂറുകൾ ക്യു നിന്ന ശേഷം ടിക്കറ്റ് സങ്കടിപ്പിച്ചു  സിനിമക്ക് കേറി(തിരക്ക് കാരണം രാവിലെ പൊയ് ക്യു നിക്കണതാ) .തിയേറ്ററിൽ കേറിയ ഞാൻ ആകെ ഒന്നും ചുറ്റും കണ്ണോടിച്ചു ബാക്കിലെ സീറ്റ് ഫുൾ ആണ്.പിന്നെ കിട്ടിയ സീറ്റിൽ ഞങ്ങൾ മൂന്നു പേരും ഇരിപ്പുറപ്പിച്ചു.സിനിമ തുടങ്ങാൻ ഇനീം കുറച്ചു സമയം കൂടി ഉണ്ട്.

ഡാ..നസീറേ...പെട്ടെന്ന് എന്നെ ആരോ വിളിച്ചു.
 പടച്ചോനെ ആരോ ന്‍റെ പേര് വിളിക്കുന്നു,പുറകീന്നാണല്ലോ ആ വിളി,ഞാൻ തിരിഞ്ഞു നോക്കാതെ കുനിഞ്ഞു ഇരുന്നു.പിന്നേം ആ വിളിയും ഒരു ആരവവും.നല്ല കേട്ട് പരിചയിച്ച ശബ്ദം.പിന്നേം വിളിക്കുന്നോണ്ട് ഞാൻ പയ്യനെ തിരിഞ്ഞു നോക്കി ചെറിയ ലൈറ്റ് വെട്ടത്തില് പുറകില് കണ്ട കാഴ്ച എന്നെ വെല്ലാതെ ഞെട്ടിച്ചു കളഞ്ഞു.എന്റെ ക്ലാസ്സിലുള്ള സകല പിള്ളാരും കുറ്റീം പറച്ചു വന്നേക്കുന്നു,ഒന്ന് രണ്ടു പഠിപ്പിസ്റ്റ് പിള്ളാര്‌ ഒഴിച്ച് ബാക്കി എല്ലാരും ഉണ്ട് പുറകില്.ഇവന്മാര് എപ്പ വന്നു കേറി എന്ന് മാത്രം ഞങ്ങള്ക്ക് അറിയില്ല.എന്തായാലും പണിപാളി.

പിറ്റെ ദിവസം സ്കൂളിൽ ചെന്ന ഞങ്ങളെ നോക്കി പ്രിൻസിപ്പാള് സസ്പെൻഷെൻ ഓർഡറുമായി ക്ലാസ്സിന്‍റെ വാതിൽക്കൽ നിപ്പുണ്ടാര്‍ന്നു,കൂടെ ഒരു ആക്ഞ്ഞയും നാളെ പെരന്‍റ്സിനേം കൂട്ടി ക്ലാസ്സില് വന്ന മതീ...

പടച്ചോനേ...


പ്രവാസത്തിലേക്കു ഒരു വിസ...

വളരെ ചെറുപ്പം മുതലുള്ള എന്റെ ആഗ്രഹങ്ങളിലോന്നായിരുന്നു പ്രവാസി ആകുകാ എന്നത്.ക്ഷെമിക്കണം പ്രവാസിയല്ല ഒരു ഗൾഫുകാരൻ അതാകും എന്റെ ആഗ്രഹിത്തിനു ചേരുന്ന പേര്.(ഗൾഫുകാരൻ എന്നു പറഞ്ഞത് എന്താന്ന് വെച്ചാല് അന്ന് പ്രവാസി എന്ന നാമം എനിക്ക് അന്യമായിരുന്നു).ആ ആഗ്രഹിത്തിനു തക്കതായ കാരണവും ഉണ്ട്,എന്റെ കുടുംബത്തില് ആണായി പിറന്നവരെല്ലാം തന്നെ അക്കാലത്തു ഗുൽഫിലായിരുന്നു,അത് കണ്ടപ്പോ എനിക്കും ഒരു പൂതി,എങ്ങനെയെങ്കിലും ഗൾഫിൽ പോകണം നാല് കാശ് ഉണ്ടാക്കണം എന്നൊക്കെ.

പിന്നീടു കുട്ടിക്കാലം വിട്ടു യെവ്വനത്തിലേക്ക് കടന്ന ഞാൻ എപ്പോഴോ മുറിച്ചു എറിയാൻ പറ്റാത്ത ചില ബന്ധങ്ങളുടെ പേരില് എന്റെ ഗൾഫ്‌ എന്ന സ്വപ്നം മനപ്പൂർവമാല്ലാതെ മറന്നു കളഞ്ഞു.യെവ്വനം എന്ന ആ സുവർണ കാലം,മുൻപ് പറഞ്ഞതുപോലുള്ള ചില ബന്ധങ്ങൾ,സത്യത്തില് ഞാൻ ശെരിക്കും ആസ്വതിച്ച എന്റെ യെവ്വനം.ആ ബന്ധങ്ങൾ തന്നെയാണ് ഗൾഫ്‌ എന്ന എന്റെ മോഹത്തെ പിന്നോട്ട് വലിച്ചത്(ആ ബന്ധങ്ങളെ കുറിച്ചോർത്തു പിന്നീടു എനിക്ക് ദുഖിക്കെണ്ടിയും വന്നു അത് വേറെ സത്യം)

അങ്ങനെ ജീവിതം ആസ്വതിച്ചു പോന്ന ഞാൻ ഒരു ദിവസം എന്റെ വീട്ടുകാർക്ക് ഒരു പെണ്‍കുട്ടിയെ ചുണ്ടി കാണിച്ചു പറഞ്ഞു എനിക്കവളെ വിവാഹം കഴിക്കണം അന്ന് വയസു ഇരുപത്തി രണ്ടു.അത് കേട്ട പാടെ എന്റെ വാപ്പിച്ചി പറഞ്ഞു, ആദ്യം നീ പോയി ഒരു താലി മാലക്കുള്ള കാശ് എങ്കിലും ഉണ്ടാക്കു എന്നിട്ടല്ലേ പെണ്ണ് കെട്ടലൊക്കെ...  അതോടെ പെണ്ണ് കെട്ടാനുള്ള പൂതീം തീർന്നു,അവളെ ആണൊരൂത്തൻ വന്നു കെട്ടിക്കൊണ്ടും പോയി.പിന്നീട് ഞാൻ കൊറേ വള്ളിക്കെട്ടു പരിപാടികളൊക്കെ(വള്ളിക്കെട്ടു എന്താന്ന് പിന്നെ പറയാം)ആയി നാട്ടില് തെണ്ടി നടന്നു കാലം കഴിച്ചു.

എങ്കിലും വാപ്പിച്ചിയുടെ ആ വാക്കുകള വീണ്ടും എന്റെ ഗൾഫുകാരൻ എന്ന സ്വപ്നത്തിനു ചിറകു മുളപ്പിച്ചു.പിന്നെ വിസക്കുള്ള അന്വേഷണം,ഒന്നും അങ്ങ് ശരിയാകുന്നില്ല.അങ്ങനെയിരിക്കെ കുറച്ചു നാളുകൾക്ക ശേഷം ഒരു ദിവസം എക്സ് ഗൾഫുകാരനായ എന്റെ കൊച്ചുപ്പ എന്നെ വിളിച്ചു പറഞ്ഞു,ഡാ നസീറേ...സിറാജിനു(മൂന്നു വർഷത്തോളമായി സൗദിയിൽ ഉള്ള കൊച്ചുപ്പയുടെ മകൻ )വിസയില് ചില പ്രോബ്ലംസ് കാണുന്നുണ്ട് ചിലപ്പോള് അവൻ കേറി പോരും പകരം നിനക്ക് പോകാം.പറഞ്ഞത് പോലെ തന്നെ സിറാജിന്റെ വിസയിലെ പ്രോബ്ലംസ് മൂലം പുള്ളിക്കാരൻ നാടണഞ്ഞു.

എന്തായാലും ആ ഹതഭാഗ്യൻ മൂലം എന്റെ ഗൾഫ്‌ എന്ന മോഹം പൂവണിയാൻ പോകുന്നു.പിന്നീട് എല്ലാം ചട പടേന്ന് ആയിരുന്നു വിസ വന്നു ടിക്കെറ്റ് എടുത്തു.എല്ലാം ഒറ്റ ആഴ്ച കൊണ്ട് സംഭവിച്ചു.അങ്ങനെ ഞാൻ ഏപ്രില് മുപ്പതാം തിയതി ഒരു ശനിയാഴ്ച ഉച്ചക്കത്തെ നമ്മുടെ സ്വന്തം സഹൂദീ രാജന്റെ ബീമാനത്തില് ആ ബീമാനത്തെക്കാളും വലിപ്പമുള്ള സ്വപ്നങ്ങളുമായി പറന്നുയർന്നു...

എല്ലാരേം പോലെ ആദ്യ ബീമാന യാത്രയെ കുറിച്ച് എനിക്കുമുണ്ടേറെ പറയാൻ,അത് അടുത്ത കഥയല് ആയിക്കോട്ടെ എന്താ...

Friday, May 10, 2013

സഹമുറിയൻ ...

മഴ പെയ്യുന്നതും കണ്ടു പുറത്തേക്കു നോക്കി നല്ല ഗ്രഹാതുരത്വം അടിച്ചു ഇരിക്കുമ്പോഴാണ് ഒരു കാര്യം ഓർത്തത്‌ പഴയ ഒരു പിടി നല്ല ഗാന ശേഖരം കയ്യില് ഉണ്ടല്ലോ എന്നത്. മഴ സംഗീതത്തിനു ചേരുന്ന ഒരു ബാക്ക് ഗ്രൌണ്ട് മുസിക്കും കൊടുത്ത് ഗ്രഹാതുരത്വത്തിലേക്ക് വീണ്ടും ഞാൻ ഊളിയിട്ടു പാട്ടിനൊത്തു കൈ താളമിട്ടു ഇരിക്കുമ്പോഴാണ് നാട്ടുകാരനും നാട്ടിൽ ലോക്കൽ ഗാനമേളയിലൊക്കെ പാടിയിട്ടുള്ള ആളുമായ എന്റെ സഹമുറിയന്റെ വരവ്.

വന്നപാടെ ആശാൻ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട് ഞാൻ അതിലൊന്നും ശ്രദ്ധ ചെലുത്താതെ പാട്ടിൽ മുഴുകി ഇരിക്കുന്നു.പെട്ടന്നു സഹമുറിയൻ ശബ്ദം ഉയർന്നത് പോലെ തോന്നി,ഞാൻ എന്തെ എന്ന മട്ടിൽ അവന്റെ മുഖത്തെക്ക് നോക്കി.മറുപടി ആയിട്ട് അവൻ അൽപ്പം ഉച്ചത്തിൽ തന്നെ എന്നോട് പറഞ്ഞു,അതെ ഇമ്മാതിരി കോപ്പിലെ പാട്ടൊന്നും ഇവിടെ പറ്റത്തില്ല കേട്ടോ...

പെട്ടെന്നുള്ള സഹമുറിയന്റെ മറുപടി കേട്ട് ഞാൻ തെല്ലൊന്നു അമ്പരന്നു ചോദിച്ചു.
ങേ...നീ വല്യ പാട്ടുകരനൻ ആണെന്നൊക്കെ പറഞ്ഞിട്ട് എന്താ ഈ പാട്ട് കേട്ടിട്ട് പിടിച്ചില്ലേ ?നല്ല പാട്ടല്ലേ എന്താ കുഴപ്പം ?

പാട്ടിനു കുഴപ്പം ഒന്നും ഉണ്ടായിട്ടല്ല

പിന്നെ ?

എന്റെ പോന്നു കൂട്ടുകാരാ ഇമ്മാതിരി പാട്ടൊക്കെ കേൾക്കുമ്പോ നാട്ടിലെ പഴയ കാര്യങ്ങൾ ഓർമ വരുന്നു അതാ,പോരാത്തതിനു മഴയും.അവൻ അത്രയും പറഞ്ഞു മെല്ലെ കട്ടിലിലേക്ക് ചാഞ്ഞു.

പിന്നെ ഞാന്നൊന്നും പറഞ്ഞില്ല മെല്ലെ ഇന്നത്തെ പാട്ട് കേൾക്കലും നിർത്തി,ലാപ്പും ഓഫ്‌ ആക്കി എന്റെ കട്ടിലും ലക്ഷ്യമാക്കി ഞാൻ നടന്നു....

മഴയും ഞാനും....


മഴകൊണ്ടു മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ ....

പ്രണയത്തിനാൽ മാത്രമെരിയുന്ന ജീവന്‍റെ തിരികളുണ്ടാത്മാവിനുള്ളിൽ ...

(സ്പിരിറ്റ്)

മഴയും പ്രണയവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ?ഉണ്ടെന്നാണ് എന്‍റെ പക്ഷം.
മഴയെ ഇഷ്ട്ടപ്പെടാത്ത ആരാണ് ഉള്ളതു,പ്രത്തേകിച്ച് ഒരു പ്രണയം കൂടി ഉണ്ടെങ്കിൽ മഴയെ നോക്കി നിൽക്കാൻ എന്ത് രെസമായിരിക്കും അല്ലെ.പിന്നെ വേറൊരു സത്യം കൂടി ഉണ്ട്,നമുക്ക് സങ്കടം വരുമ്പോൾ മഴയത്ത് ഇറങ്ങി നിന്നാൽ നമ്മുടെ കരച്ചിൽ ആരും കാണില്ല,കാരണം മഴയത്ത് കണ്ണുനീർ തുള്ളിയാണോ മഴത്തുള്ളിയാണോ എന്ന് ആര് തിരിച്ചറിയാൻ.

ഞാനും മഴയും തമ്മിൽ എന്തോ ഒരു ആത്മ ബന്ധം ഉള്ളത് പോലെ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.ഞാൻ ഏതോ മുട്ടൻ മഴക്കാലത്ത്‌ ആണ് ഭൂജാതനായത്‌ എന്ന് തോനുന്നു.കാരണം മഴ എവിടെ കണ്ടാലും നോക്കി നിൽക്കും,മഴയോടൊത്ത് നൃത്തം ചെയ്യാൻ എന്റെ മനസ്സ് തുടിച്ചു കൊണ്ടിരിക്കും,നാട്ടിലായിരുന്നപ്പോൾ ഒറ്റ മഴപോലും ഞാൻ മിസ്സ്‌ ആക്കിയിരുന്നില്ല.മഴക്കോട്ടു ഉണ്ടായിരുന്നിട്ടും ബൈക്കിൽ മഴയും കൊണ്ടേ വീട്ടില് പോകാറ് എന്നത് ഇപ്പഴും എന്റെ മനസ്സില് തെളിഞ്ഞു നിക്കുന്നു.



ചെറുപ്പകാലത്ത് പുതുമഴ പെയ്യുമ്പോൾ ഒരു ചെറിയ തോർത്ത്‌ മുണ്ട് മാത്രം ഉടുപ്പിച്ചു ഉമ്മച്ചി എന്നെ വീടിന്റെ മുറ്റത്തെക്ക് ഇറക്കി വിടും പിന്നെ മഴയിൽ കുളിച്ചു തിമിർത്തു നടക്കും.പുതു മഴ നനഞ്ഞാൽ പിന്നെ ആ വർഷം രോഗങ്ങളുണ്ടാവില്ലെന്നു വെല്ലുമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.സത്യത്തിൽ മഴയെ ഇത്രെയും ഇഷ്ട്ടപ്പെടാൻ കാരണം എന്റെ ഉമ്മച്ചി തന്നെയാണ് എന്ന് എനിക്ക് തോനുന്നു.എന്റെ എല്ലാ കാര്യങ്ങൾക്കും കുസൃതികൾക്കും ഉമ്മച്ചി എപ്പഴും സപ്പോർട്ട് ആയിരുന്നു.

ഞാനും മഴയും പ്രണയത്തിലാണ്.ഇപ്പോൾ മുമ്പെങ്ങുമില്ലാത്ത പ്രണയം മഴയോട് ഉണ്ടോ എന്ന് ഒരു സംശയം,അതിനു കാരണം എന്റെ പ്രണയിനി തന്നെ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.അവൾ പലപ്പോഴും എന്നോട് പറയും നമുക്ക് ഈ മഴയത്ത് കെട്ടിപ്പിടിച്ചു നിക്കണമെന്ന്.പക്ഷെ അവൾ അടുതുള്ളപ്പോഴോന്നും മഴ പെയ്തു കണ്ടില്ല.ചിലപ്പോൾ ഞങ്ങളുടെ പ്രണയത്തിൽ അസൂയ പൂണ്ടതാവാം...


മഴയ്ക്ക് ഞങ്ങളുടെ സ്നേഹം കണ്ടിട്ട് ഇഷ്ട്ടപ്പെട്ടു കാണില്ലേ?ഹേയ് അങ്ങനെയൊന്നും വരൻ വഴിയില്ല.കാരണം ഞാനും മഴയും തമ്മിൽ വർഷങ്ങളുടെ അഗാധ ബന്ധം ഉണ്ട്.അതെ ഞാനും മഴയും പ്രണയത്തിലാണ് ...
എന്റെ പ്രണയിനിയോടെന്ന പോൽ... ഞാനും മഴയും പ്രണയത്തിലാണ്

നസീർ കൂവള്ളൂർ:-ഒരു പുലര്‍ക്കാലം...


ഞാനും എന്റെ കൂട്ടുകാരും റൂമിൽ നല്ല ഉറക്കം,നേരം പരപരാന്നു വെളുക്കുന്നെ ഉള്ളു പെട്ടെന്ന് എന്തോ ശബ്ദം കേട്ട പോലെ തോന്നി ഞാൻ കണ്ണ് തുറന്നു.മൊത്തം അടച്ചു മുട്ടി ഇട്ടെക്കുന്നതു കൊണ്ട് എന്താണെന്നു എനിക്ക് മനസ്സിലായില്ല.

പിന്നെ ആരുടെയോ മെല്ലെയുള്ള സംസാരം കേട്ട് ഞാൻ ഒന്നും കൂടി നോക്കീ,ഇപ്പൊ ആളെ എനിക്ക് മനസ്സിലായി,എന്റെ കൂടെ കിടപ്പ്കാരൻ ആയ മൂസയാണ്.അദേഹം നിന്ന് കൊണ്ട് എന്തോ ചെയ്യുന്നു,എന്നിട്ട് ആരോടെന്നില്ലാതെ പുള്ളിക്കാരൻ പറഞ്ഞു.

എന്റെ റബ്ബേ ആ പഹയൻ ഞമ്മളെ പറ്റിച്ചുന്നാ തോന്നണേ,ഈ ജട്ടിക്കു ഒറ്റ തുളയെ ഉള്ളോ..
ഞാനാണെങ്കിൽ അവിടെ വെച്ച് ഇട്ടു നോക്കോം ചെയ്തില്ല... എന്തായാലും ഇന്ന് തന്നെ കൊടുത്തു മാറി എടുക്കണം...
ബാക്കി എല്ലാ സാദനവും ഇട്ടു നോക്കാൻ അവിടെ സൌകര്യോണ്ട് ഇത് മാത്രം ഇട്ടു നോക്കാൻ പറ്റീല്ല,എന്തായാലും ഇതൊരു ബല്ലാത്ത പെടല് തന്നെ...

സംഭവം ഇതാണ്,പുള്ളിക്കാരൻ ഇന്നലെ ടൌണിൽ പോയി ഒരു പുതിയ ജെട്ടി വാങ്ങിച്ചിരുന്നു രാവിലെ ഡ്യുട്ടി ആയതു കൊണ്ട് ലൈറ്റ് ഒന്നും ഇടാതെ ആശാൻ ജെട്ടി വലിച്ചു കേറ്റി ഇട്ടു പക്ഷെ പുള്ളിക്ക് ഒരു അബദ്ധം പിണഞ്ഞു,പുള്ളിക്കാരന്റെ കാലു രണ്ടും ജട്ടിയുടെ ഒറ്റ ഓട്ടയിലൂടെ കയറി പോയത്,ഇരുട്ടായത് കൊണ്ട് സംഭവം പുള്ളിക്ക് മനസ്സിലാവോം ചെയ്തില്ല.അത് കണ്ടു ഞാൻ ഒറ്റ ചിരി പിന്നെ പറയണോ... അതോടെ അന്നത്തെ എല്ലാരുടേം ഉറക്കം പോയി കിട്ടി.

നസീർ കൂവള്ളൂർ:-ചില പ്രവാസി ചിന്തകൾ...


കൊടുക്കുന്ന ശമ്പളത്തിന്‍റെ ഒരു വിഹിതം എന്തെങ്കിലും ഒരു കാരണം പറഞ്ഞു കട്ട് ചെയ്യുന്നതില്‍ മഹാ വിരുതന്മാര്‍ ആണ് ഞങ്ങട കമ്പനി മുതലാളിമാര്‍(മുതലാളിമാര്‍ എന്ന് വെച്ചാ,തന്തേം നാല് പിള്ളാരും:-P)

കഴിഞ്ഞ വാര്‍ഷിക മീറ്റിങ്ങില്‍ എല്ലാവരുടെയും ശമ്പളമില്ല എന്നുള്ള പരാതിക്ക് അറുതി വരുത്തിക്കൊണ്ട് എല്ലാ തൊഴിലാളികള്‍ക്കും ശമ്പള വര്‍ധനവ്‌ നടത്തി.എല്ലാവര്‍ക്കും വലിയ കുഴപ്പമില്ലാത്ത ശമ്പളം,എല്ലാവരും നല്ല ഹാപ്പി.അപ്പഴാണ് വെള്ളിടി പോലെ ആ വാര്‍ത്ത‍ വന്നത്,കമ്പനി മുഴുവന്‍ കാമറ വെക്കാന്‍ പോകുന്നു(CCTV).
അത് കേട്ടതും എല്ലാവരുടേം സകല സന്തോഷവും പോയികിട്ടി.കാരണം ഈ കാമറയില്‍ നോക്കി കൂട്ടി തന്ന ശമ്പളം എങ്ങനെ എങ്കിലും മുതലാളിമാര്‍ വാങ്ങി എടുക്കും.അങ്ങനെ മുതലാളിമാര്‍ കാമറയുടെ മുന്നില്‍ കുത്തി ഇരുപ്പായി,തൊഴിലാളികളുടെ ശമ്പളം കട്ട് ആകലും.

അങ്ങനെ ഇരിക്കെ ഒരു ദിവസം നമ്മുടെ മൂസക്ക(ജെട്ടിയുടെ ഒരു ഹോളില്‍ കൂടി രണ്ടു കാലും കയറ്റി വിട്ട കക്ഷി)ഡ്യൂട്ടി കഴിഞ്ഞു ഇരിക്കുമ്പോഴാണ് പുള്ളിക്കാരന്‍റെ ബീവിയുടെ മിസ്‌ കാള്‍ വരുന്നത്,പുള്ളിക്കാരന്‍ മുബൈലും എടുത്തു നട്ട പാതിരാക്ക് പുറത്തേക്കു പോയി.

ഞങ്ങളുടെ കമ്പനീടെ വല്ല്യ കൊമ്പോണ്ടില്‍ കൂടി ഫോണും വിളിച്ചു മൂസാക്ക തേരാ പാരാ നടക്കുമ്പോഴാണ് പുള്ളിക്കാരന്‍റെ കണ്ണില്‍ കമ്പനീടെ ലോക്കല്‍ ഓട്ടത്തിന് ഉപയോഗിക്കുന്ന ഒരു ചെറിയ ടിപ്പര്‍ പെടുന്നത്.നടന്നു മടുത്ത മൂസാക്ക നേരെ വണ്ടിമേല്‍ കേറി ഇരുന്നു ഫോണ്‍ വിളിക്ക് കുറച്ചും കൂടി മൊഞ്ചു കൂട്ടി.

അങ്ങനെ ഫോണ്‍ വിളിടെ മൊഞ്ചു കൂടി നില്‍ക്കുന്ന നേരത്ത് പുള്ളിക്കാരന്‍ അറിയാതെ വണ്ടീടെ ഗിയെര്‍ ലിവറില്‍ പിടിച്ചു ഗിയെര്‍ മാറ്റി കളിച്ചു കൊണ്ടിരുന്നു.പെട്ടന്ന് അന്നത്തെ കണക്കും നോക്കി അത് വഴി കാറിന്‍റെ അടുത്തേക് വന്നമുതലാളീടെ മൂത്ത മകന്‍ ടിപ്പറിന്‍റെ അകത്തും നിന്ന് സൗണ്ട്കേട്ട് കൊണ്ട് അങ്ങോട്ട്‌ വന്നു എന്നിട്ട് ചോദിച്ചു.

മിന്‍ ഇന്ത ?(ആരാണ് നീ)

അന...അന...

ഏഷ് സവി ഇന്ത ഹീന (നീ എന്താ ഇവിടെ ചെയ്യുന്നേ)

പെട്ടന്നുള്ള മുതലാളീ ചെക്കന്‍റെ ചോദ്യങ്ങള്‍ കേട്ട് പരുങ്ങിയ നമ്മുടെ മൂസാക്ക എന്ത് പറയണം എന്നറിയാതെ നിന്ന് കുഴങ്ങി.മുതലാളി ചെക്കന്‍ ഓര്‍ത്തത്‌ ഏതോ കള്ളന്‍ വണ്ടി പൊക്കാന്‍ വന്നതാണെന്നാണ്. മുതലാളിമാര് കൊടുക്കുന്ന ശമ്പളം എങ്ങനെ കട്ട് ചെയ്യും എന്ന് നോക്കി നടക്കുമ്പോഴാണ് മൂസക്ക ചെന്ന് പെട്ടത്.എന്തായാലും അപ്പൊ തന്നെ മുതലാളി സൂപ്പര്‍വൈസറിനെ വിളിച്ചു മൂസക്കാടെ ശമ്പളം കട്ട് ചെയ്യിച്ചു...

പാവം മൂസാക്ക...കാര്യം സങ്കടകരമായ വസ്തുത ആയിരുന്നെങ്കിലും സംഭവം കമ്പനീലെ മലയാളികളുടെ ഇടയില്‍ ഒരു മാസത്തേക്ക് പറഞ്ഞു ചിരിക്കാനുള്ള വക നല്‍കി...

#പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍...
തരുന്ന ശമ്പളത്തില്‍ നിന്നും കട്ട് ചെയ്യാനും ഓരോ കാരണങ്ങള്‍...

ഞാനും എന്‍റെ ചില കാഴ്ചപ്പാടുകളും.....


"ഫേസ് ബുക്ക് വഴി മതത്തിന്‍റെ പേരില് ഏറ്റവും കൂടുതല് ദുരുപയോഗവും വർഗീയ വിഷവും ചീറ്റുന്നത് കേരളത്തിൽ"...!!!

ഞാൻ കഴിഞ്ഞ ദിവസം കണ്ട ഇങ്ങനെയുള്ള ഒരു വാർത്തയാണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്.ഇനി ഞാൻ ആദ്യം അൽപ്പം എന്നെ കുറിച്ച് പറഞ്ഞു കൊള്ളട്ടെ...

ഹൈറേഞ്ചിന്‍റെ കവാടമെന്നു വിശേഷിപ്പിക്കാവുന്ന കോതമംഗലം താലൂക്കിലെ പല്ലാരിമംഗലംഎന്ന ഗ്രാമത്തില് തികച്ചു ഇസ്ലാമികമായ ചുറ്റുപാടില് അതിന്‍റെ ചിട്ട വട്ടങ്ങൽക്കു അനുസൃതമായി ജീവിക്കുന്ന ഒരു യാഥാസ്ഥിക കുടുംബത്തിലാണ് എന്‍റെ ജനനം.ആ കുടുംബത്തിലെ ഏറ്റവും ഇളയ സന്തതി.ചെറുപ്പത്തിലെ തന്നെ സ്കൂൾ വിദ്യഭ്യസത്തിനോപ്പം എന്‍റെ മാതാ പിതാക്കൾ അത്യാവശ്യം മത പരമായ വിദ്യാഭ്യാസവും നല്കി.അത് എനിക്ക് ഒരു കൂടുതലായിട്ടൊ അപമാനമായിട്ടോ ഇതുവരേം തോനിയിട്ടില്ല.ഓരോര്‍ത്തര്‍ക്കും അവരുടെ മതത്തെ കുറിച്ച് ഓരോ കാഴ്ചപ്പാടല്ലേ ഞാൻ എന്‍റെ മതത്തില് ശക്തമായിട്ടു വിശ്വസിക്കുന്ന ആളാണ്.

ഞങ്ങളുടെ പഴയ വീട് വിറ്റിട്ട് പുതിയ വീട് വയ്ക്കാൻ വേണ്ടി വാങ്ങിയത് ഒരു പഴയ ഹിന്ദു തറവാടിന്‍റെ ഒരു വിഹിതം.അങ്ങനെ ഞങ്ങൾ അവിടെ പുതിയ വീടും പണിതു താമസവും തുടങ്ങി.അപ്പൊ സ്വാഭാവികമായിട്ടും എന്‍റെ ചെറപ്പ കാലത്തിലെ കൂട്ടുകാര് എല്ലാരും തന്നെ ഹിന്ദുക്കളായ കുട്ടികള്.ഞാൻ മദ്രസയോ സ്കൂളോ വിട്ടു നേരെ കളിയ്ക്കാൻ പോകുന്നത് അവരുടെ അടുത്തേക്ക്,അവരുടെ കൂടെ കളിച്ചുല്ലസിച്ചു അവരുടെ വീട്ടില് നിന്നും ഭക്ഷിച്ചു വളര്‍ന്ന എന്‍റെ ബാല്യ കാലം.അതിന്‍റെ പേരില് എന്നെ ഇതുവരേം എന്‍റെ മാതാ പിതാക്കള് ഇത് വരെയും ശാസിച്ചിട്ടില്ല അത് അവരുടെ മനസ്സിന്‍റെ മഹത്വം.ഞാൻ വളര്‍ന്നു വന്നപ്പോഴേക്കും അവര് തറവാട് വിറ്റ് കുറച്ചു അപ്പുറത്തേക്ക് മാറി,എങ്കിലും ഞാൻ എന്റെ സൗ ഹൃതം തുടന്നു പോന്നു.എല്ലാ ഓണത്തിനും വിഷുവിനും ഞാൻ അവരുടെ വീട്ടില് പോകും അവിടുന്ന് ഭക്ഷണം കഴിക്കും,എന്തോ എനിക്ക് അവരെ എന്റെ അടുത്ത സ്വന്തക്കാരെ പോലെ കാണാൻ കഴിയുമായിരുന്നുള്ളൂ.

എന്‍റെ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞിട്ട് എന്നെ ചേർത്തത് ഒരു ക്രിസ്ത്യൻ പള്ളി വക സ്കൂളിൽ.അവിടെ എന്റെ ക്ലാസില് മുസ്ലിം ആയിട്ടുള്ള കുട്ടികള് വിരലില് എന്നവുന്നവർ മാത്രം എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാര് മറ്റു മതക്കാരു മാത്രം.ഇപഴും അവരുമായിട്ടു നല്ല ഒരു ആത്മ ബന്ധം പുലര്‍ത്തുന്ന ആളാണ് ഞാൻ.ഇത് വരെയും പറഞ്ഞത് എന്നെ കുറിച്ച് മാത്രം.

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം ഞാൻ എന്തോ വല്യ കാര്യമാണ് പറയൻ പോകുന്നതെന്ന് നിങ്ങൾ കരുതേണ്ട എന്‍റെ ഉപോധ മനസ്സില് വരുന്ന കാര്യങ്ങള് ഞാൻ പറയുന്നു,ഇത് വായിച്ചു ഒരാളെയും ഒറ്റ ദിവസം കൊണ്ട് അങ്ങ് നന്നാക്കിയെക്കാമെന്ന് എനിക്കൊട്ടു വിചാരോം ഇല്ല.ഞാനടക്കം നമ്മള് കുറെ നാളായിട്ട് കണ്ടു വരുന്നതാണ് മതവും രാഷ്ട്രീയവും ഇട കലര്ന്ന പോസ്ടരുകള്.രാഷ്ട്രീയത്തിന്റെ പേരില് പോരടിക്കുന്നത് ഞാൻ അത്ര കാര്യമാക്കാറില്ല,കാരണം ഞാനും പണ്ട് ഫേസ് ബുക്കില് സജീവമായി തുടങ്ങിയ കാലം രാഷ്ട്രീയത്തിന്‍റെ പേരില് ഒരുപാട് പേരുടെ തെറി കേട്ടിട്ടുണ്ട് തിരിച്ചു പറഞ്ഞിട്ടുമുണ്ട് ഇപ്പൊ അതൊക്കെ ഒർക്കുമ്പൊള് എന്തിനു വേണ്ടി ആര്ക്ക് വേണ്ടി എന്ന ദുഃഖം എന്നെ വല്ലാതെ അലട്ടുന്നു.

അടുത്തതു ഞാൻ ഏറ്റവും മുകളില പറഞ്ഞ കാര്യം ഫേസ് ബുക്ക് വഴി ഏറ്റവും കൂടുതല് മത വിദ്വേഷം വളര്തുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിലാനത്രേ...!!!എത്ര ലെജ്ജാകരമായ ഒരു വാർത്തയാണിത് ... സത്യത്തില് ഇതിന്‍റെ ക്രെഡിറ്റു കേരള സമൂഹത്തിനു മൊത്തം അല്ലെ?അത് വളരെ ശരിയാണെന്ന് നമ്മള് ദിനം പ്രതി കാണുന്ന ഓരോ പോസ്റ്റുകളും നൂറു ശതമാനവും തെളിവ് തരുന്നു.നമ്മള് എന്നും കാണുന്ന സഹോദരന്മാര് മതത്തിന്‍റെ പേരില് പോരടിക്കുന്നു.അന്യ മതസ്ഥരെ സ്വന്തം ശത്രു ആയിട്ട് കാണണം എന്ന് ഞാൻ പഠിച്ച ഒരു വേദ ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല.എന്നെ ഒരു മദ്രസ അധ്യാപകനും അങ്ങനെ പഠിപ്പിച്ചിട്ടില്ല,മറിച്ചു എല്ലാവരെയും സ്വന്തം സുഹൃത്തുക്കളും സഹോദരന്മാരുമായിട്ടു കാണണം എന്നെ ഞാൻ പഠിച്ചത്.

അയല്പക്കക്കാരൻ അത് ഏതു മതത്തില് പെട്ടവനുമായിക്കോട്ടേ പട്ടിണി കിടക്കുമ്പോൾ വയറു നിറയെ കഴിക്കുന്നവൻ ഒരു യെതാർത്ഥ മുസല്മാൻ അല്ലെന്നാണ് ഞങ്ങളെ മുഹമ്മദ്‌ നബി പടിപ്പിചിരിക്കുനത്.പിന്നെ ഏന്തിനാണ് സഹോദരാ നിങ്ങൾ മതത്തിന്റെ പേരില് പരസ്പരം പോരടിക്കുന്നത് ?മതത്തിന്റെ പേരിലുള്ള ചില പോസ്റ്റുകൾ കാണുമ്പോൾ പലപ്പോഴും എനിക്ക് സങ്കടം പോലും വന്നിട്ടുണ്ട്.നമ്മള് കേരളീയർ വിദ്യാഭ്യാസത്തിന്‍റെ പേരില് ഊറ്റം കൊള്ളുമ്പോള് പലപ്പോഴും മറന്നു പോകുന്ന ഒരു വസ്തുത.ഇടുങ്ങിയ മനസ്സിന്റെ ചില ഉടമകള്.നമുക്ക് കിട്ടിയ അറിവുകള് മറ്റുള്ള മതസ്തരുമായിട്ടു പോരടിക്കനാണോ ഉപയോഗിക്കേണ്ടത് ?മതത്തിന്‍റെ പേരില് ഇങ്ങനെ പോരടിച്ചിട്ടു നിങ്ങള് എന്ത് നേടിയെന്നു ചിന്തിച്ചിട്ടുണ്ടോ ?നേടി നിങ്ങളല്ല നമ്മള്,തീവ്രവാദികൾ എന്ന പേര്.നിങ്ങളുടെ ഈ കോപ്രായം കാരണം അനുഭവിക്കുന്നത് ഒരു സമുദായം മൊത്തമാണെന്നു ഓർത്താൽ നന്ന്.ഞാൻ ഒരു മതത്തെ മാത്രം കുറ്റം പറയുന്നില്ല നമ്മുടെ സമൂഹത്തില് എല്ലാ മതത്തിലും പെട്ട ചില ആളുകള് പരസ്പരം മത്സരിക്കുന്നു പോരടിക്കുന്നു മരിക്കുന്നു.ഇതൊക്കെ ആര്ക്ക് വേണ്ടി എന്തിനു വേണ്ടി എന്ന് ചിന്തിക്കുക സഹോദരാ...

മതവും വിശ്വാസവും അത് വേണ്ടെന്നു ആരും ഇവിടെ പറയുന്നില്ല.ആവാം പക്ഷെ അത് മറ്റുള്ള മതസ്ഥരെയും നമ്മുടെ ചുറ്റുമുള്ള സമൂഹത്തെയും അതൃപ്തിയിലേക്ക് നയിക്കാൻ ഇട വരുത്തരുതെന്നു മാത്രം...നമ്മളെയെല്ലാം ശത്രുക്കളെ പോലെ കാണാൻ ഇട വരുത്തരുതെന്നു മാത്രമേ എനിക്ക് പറയുവാനുള്ളു.പിന്നെ ഒരു കാര്യം,മത വിദ്വേഷം പരത്തുന്ന രീതിയിലുള്ള പോസ്റ്ററുകൾ കഴിവതും ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു.ഇതൊക്കെ കാണുന്നതും സഹിക്കുന്നതും ഇരുപത്തിനാല് മണിക്കൂറും ഫേസ് ബുക്കില് ഇരിക്കുന്ന എന്നെ പോലുള്ള ഇങ്ങനൊന്നും ചിന്തിക്കാൻ കഴിയാത്ത വളരെ കുറച്ചു ആളുകള് മാത്രമാണ്.കണ്ടും കെട്ടും മടുത്തു അതാണ് വീണ്ടും ഞാൻ പറയുന്നത് . ഈ ഫേസ് ബുക്ക് എന്ന ഈ സാദനം ഇല്ലായിരുന്നെങ്കിൽ നിങ്ങള് എങ്ങനെ മതം വളർത്തും? വേറെ എന്തെല്ലാം മാർഗങ്ങളുണ്ട്... നിങ്ങൾ ചുമ്മാ ഒന്ന് ചിന്തിച്ചു നോക്കൂ...

ഞാൻ വീണ്ടും പറയുന്നു എന്‍റെ ഈ എഴുത്ത് കൊണ്ട് നിങ്ങളെ എല്ലാവരെയും നന്നാക്കിയെക്കാമെന്ന പൂതിയോന്നുമില്ല.എന്‍റെ മനസ്സില് തോന്നിയത് ഞാൻ പറഞ്ഞു അത് നിങ്ങള്ക്ക് തള്ളാം അല്ലെങ്കിൽ കൊള്ളാം അതൊക്കെ ഇത് വായിക്കുന്ന നിങ്ങളുടെ ഓരോര്തരുടെയും ഇഷ്ടം.

#ഇങ്ങനൊക്കെ എഴുതാനും പറയാനും എനിക്ക് ധൈര്യം തന്നത് ഞാൻ മുകളില് പറഞ്ഞ പോലെ എന്റെ മാതാ പിതാക്കളുടെ പുണ്യം,അവരുടെ മനസ്സിന്റെ വലുപ്പം.അവര് എന്നെ അങ്ങനാണ് വളർത്തിയത്‌ ഞാൻ അവരെ കുറിച്ചോർത്ത് അഭിമാനിക്കുന്നു...

മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ...

ജാതി മത കക്ഷി രാഷ്ട്രീയ ഭേതമന്ന്യേ അതിലുപരി നല്ല മനുഷ്യരായി ജീവിക്കാന്‍ ശ്രമിക്കുക....