നീയെന്താ ആലോചിക്കുന്നെ...
ഒന്നുല്ല...അതെ നമ്മൾ തമ്മിൽ കണ്ടിട്ട് എത്ര നാളായെന്നുള്ളത് നീ ഓർക്കുന്നുണ്ടോ...
ഇല്ല...എനിക്ക് അതോർക്കാനുള്ള ത്രാണിയില്ല...
എങ്കിൽ ഞാൻ പറയാം,ഇന്നേക്ക് അഞ്ചു വർഷം,എല്ലാ കാര്യങ്ങളിലും മാറ്റം വന്നു പക്ഷെ നിന്റെ കാര്യത്തിൽ മാത്രം എന്തെ ഒരു മാറ്റവും വരാത്തെ.
എന്തെ ഞാൻ മാറണം എന്നാണോ നീ പറഞ്ഞു വരുന്നത്...
അല്ല..പക്ഷെ നിനക്ക് മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..
എന്നാൽ അങ്ങനെയല്ല,നിനക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്,എനിക്കെറ്റവും ഇഷ്ടപ്പെട്ട നീന്റെ ചുരുളൻ മുടിയിന്നു വെട്ടി ഒതുക്കി നീളം കുറച്ചിരിക്കുന്നു,റോസ് ചായത്തിന് പകരം ചുണ്ടുകളിൽ കടും ചോപ്പ് തേച്ചിരിക്കുന്നു,അങ്ങനെ ഒരുപാടൊരുപാട് മാറ്റങ്ങൾ നിനക്ക് വന്നിട്ടുണ്ട്.യു ഹാവ് ലോട്ട് ഓഫ് ചൈഞ്ചസ് ....
മുടിയുടെ കാര്യത്തിൽ എനിക്കും ആഗ്രഹമില്ലായിരുന്നു,പക്ഷെ അവൻ സമ്മതിച്ചില്ല.പിന്നെ അവിടുത്തെ കാലാവസ്ഥയ്ക്കും യോജിച്ചത് ഇതാണെന്ന് തോന്നി.
കുട്ടികൾ...
ഇല്ലാ ..
എന്താ...എന്നോടുള്ള വാശിയാണോ...
വാശി...അങ്ങനൊന്നു അന്നും ഇന്നും എനിക്കില്ലായിരുന്നു,ആഗ്രഹങ്ങൾ ഒരുപാടുണ്ടായിരുന്നു എല്ലാം ഒരു ദിവസം കൊണ്ടല്ലേ മാറി മറിഞ്ഞേ..അവൾ അതും പറഞ്ഞു കുലുങ്ങി ചിരിച്ചു.
എന്നത്തേക്കാ മടക്കം...
എന്തെ എന്നെ ഇവിടുന്നു കെട്ടു കെട്ടിക്കാൻ നിനക്ക് തിടുക്കമായോ,ഒരുപാട് പറയാനുണ്ടേന്നാണല്ലോ നീ വിളിച്ചപ്പോൾ പറഞ്ഞത്,..
ഒരുപാടുണ്ടായിരുന്നു..പക്ഷെ നിന്നെ കണ്ടപ്പോൾ ഞാൻ വെറുമൊരു വഴിയാത്രക്കാരനെ പോലെയായി,വഴി ചോദിച്ചു തിരിഞ്ഞു നടക്കുന്നൊരു വഴിപോക്കൻ.."അയാൾ കണ്ണുകൾ പാർക്കിൽ കളിക്കുന്ന കുട്ടികളുടെ നേരെ നീണ്ടു.
എന്നെ കുറിച്ച് ഒന്നും അറിയണമെന്നില്ലെ നിനക്ക്....
അറിയനമെന്നുണ്ടായിരുന്നു,പക്ഷെ നിന്റെ മുഖത്ത് നിന്നും ഞാൻ എല്ലാം വായിച്ചെടുത്തു,അല്ലെങ്കിലും എന്നോളം നിന്നെ അറിഞ്ഞ വേറെ ആരെങ്കിലും ഉണ്ടോ ഈ ലോകത്ത്...അയാളുടെ കണ്ണുകൾ നിറയുന്നത് കാണാതിരിക്കാൻ അങ്ങ് ദൂരെ പോകുന്ന ഒരു പേരറിയാത്ത കിളിയുടെ നേരെ പായിച്ചു.
ഇത്രയൊക്കെ അറിഞ്ഞിട്ട് എന്തുണ്ടായി,നീ അന്ന് പറഞ്ഞത് നേരാണ് വിധിയില്ല അല്ലെങ്കിലും ഞാനൊരു പൊട്ടി പെണ്ണാണല്ലോ ഒന്നും അറിയാത്ത പൊട്ടി പെണ്ണ്..."
ഹഹഹ ...ഇനിയതിന്റെ പേരിൽ പരസ്പരം ഒന്നും പറഞ്ഞു വഴക്ക് തുടങ്ങേണ്ടാ,ഇങ്ങനെയൊക്കെയല്ലേ ജീവിതം.മറ്റുള്ളോരുടെ സന്തോഷത്തിനു വേണ്ടി നമ്മളൊക്കെ സന്തോഷത്തിന്റെ മേലങ്കിയണിഞ്ഞു ജീവിക്കുന്നു...
നിന്റെ ആ ചിരിക്കു ഇന്നും മാറ്റമില്ല...അതും പറഞ്ഞു അയാളുടെ ചിരിക്കൊപ്പം അവളും ചേർന്നു.
നേരം സന്ധ്യയായി നിനക്ക് പോകേണ്ടേ,വാ നടക്കു റോഡ് വരെ ഞാനും വരാം...
പിന്നെ ഒന്നും പറയാതെ ഒരകലം പാലിച്ചു ഒരുപാട് ചിന്തകളെ മനസിലേക്ക് ആവാഹിച്ചു അവർ രണ്ടുപേരും യാത്ര പറഞ്ഞു പിരിഞ്ഞു,പരസ്പരം സുഖമാണെന്നുള്ള വലിയൊരു നുണ പറഞ്ഞു കൊണ്ട്.
ഒന്നുല്ല...അതെ നമ്മൾ തമ്മിൽ കണ്ടിട്ട് എത്ര നാളായെന്നുള്ളത് നീ ഓർക്കുന്നുണ്ടോ...
ഇല്ല...എനിക്ക് അതോർക്കാനുള്ള ത്രാണിയില്ല...
എങ്കിൽ ഞാൻ പറയാം,ഇന്നേക്ക് അഞ്ചു വർഷം,എല്ലാ കാര്യങ്ങളിലും മാറ്റം വന്നു പക്ഷെ നിന്റെ കാര്യത്തിൽ മാത്രം എന്തെ ഒരു മാറ്റവും വരാത്തെ.
എന്തെ ഞാൻ മാറണം എന്നാണോ നീ പറഞ്ഞു വരുന്നത്...
അല്ല..പക്ഷെ നിനക്ക് മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..
എന്നാൽ അങ്ങനെയല്ല,നിനക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്,എനിക്കെറ്റവും ഇഷ്ടപ്പെട്ട നീന്റെ ചുരുളൻ മുടിയിന്നു വെട്ടി ഒതുക്കി നീളം കുറച്ചിരിക്കുന്നു,റോസ് ചായത്തിന് പകരം ചുണ്ടുകളിൽ കടും ചോപ്പ് തേച്ചിരിക്കുന്നു,അങ്ങനെ ഒരുപാടൊരുപാട് മാറ്റങ്ങൾ നിനക്ക് വന്നിട്ടുണ്ട്.യു ഹാവ് ലോട്ട് ഓഫ് ചൈഞ്ചസ് ....
മുടിയുടെ കാര്യത്തിൽ എനിക്കും ആഗ്രഹമില്ലായിരുന്നു,പക്ഷെ അവൻ സമ്മതിച്ചില്ല.പിന്നെ അവിടുത്തെ കാലാവസ്ഥയ്ക്കും യോജിച്ചത് ഇതാണെന്ന് തോന്നി.
കുട്ടികൾ...
ഇല്ലാ ..
എന്താ...എന്നോടുള്ള വാശിയാണോ...
വാശി...അങ്ങനൊന്നു അന്നും ഇന്നും എനിക്കില്ലായിരുന്നു,ആഗ്രഹങ്ങൾ ഒരുപാടുണ്ടായിരുന്നു എല്ലാം ഒരു ദിവസം കൊണ്ടല്ലേ മാറി മറിഞ്ഞേ..അവൾ അതും പറഞ്ഞു കുലുങ്ങി ചിരിച്ചു.
എന്നത്തേക്കാ മടക്കം...
എന്തെ എന്നെ ഇവിടുന്നു കെട്ടു കെട്ടിക്കാൻ നിനക്ക് തിടുക്കമായോ,ഒരുപാട് പറയാനുണ്ടേന്നാണല്ലോ നീ വിളിച്ചപ്പോൾ പറഞ്ഞത്,..
ഒരുപാടുണ്ടായിരുന്നു..പക്ഷെ നിന്നെ കണ്ടപ്പോൾ ഞാൻ വെറുമൊരു വഴിയാത്രക്കാരനെ പോലെയായി,വഴി ചോദിച്ചു തിരിഞ്ഞു നടക്കുന്നൊരു വഴിപോക്കൻ.."അയാൾ കണ്ണുകൾ പാർക്കിൽ കളിക്കുന്ന കുട്ടികളുടെ നേരെ നീണ്ടു.
എന്നെ കുറിച്ച് ഒന്നും അറിയണമെന്നില്ലെ നിനക്ക്....
അറിയനമെന്നുണ്ടായിരുന്നു,പക്ഷെ നിന്റെ മുഖത്ത് നിന്നും ഞാൻ എല്ലാം വായിച്ചെടുത്തു,അല്ലെങ്കിലും എന്നോളം നിന്നെ അറിഞ്ഞ വേറെ ആരെങ്കിലും ഉണ്ടോ ഈ ലോകത്ത്...അയാളുടെ കണ്ണുകൾ നിറയുന്നത് കാണാതിരിക്കാൻ അങ്ങ് ദൂരെ പോകുന്ന ഒരു പേരറിയാത്ത കിളിയുടെ നേരെ പായിച്ചു.
ഇത്രയൊക്കെ അറിഞ്ഞിട്ട് എന്തുണ്ടായി,നീ അന്ന് പറഞ്ഞത് നേരാണ് വിധിയില്ല അല്ലെങ്കിലും ഞാനൊരു പൊട്ടി പെണ്ണാണല്ലോ ഒന്നും അറിയാത്ത പൊട്ടി പെണ്ണ്..."
ഹഹഹ ...ഇനിയതിന്റെ പേരിൽ പരസ്പരം ഒന്നും പറഞ്ഞു വഴക്ക് തുടങ്ങേണ്ടാ,ഇങ്ങനെയൊക്കെയല്ലേ ജീവിതം.മറ്റുള്ളോരുടെ സന്തോഷത്തിനു വേണ്ടി നമ്മളൊക്കെ സന്തോഷത്തിന്റെ മേലങ്കിയണിഞ്ഞു ജീവിക്കുന്നു...
നിന്റെ ആ ചിരിക്കു ഇന്നും മാറ്റമില്ല...അതും പറഞ്ഞു അയാളുടെ ചിരിക്കൊപ്പം അവളും ചേർന്നു.
നേരം സന്ധ്യയായി നിനക്ക് പോകേണ്ടേ,വാ നടക്കു റോഡ് വരെ ഞാനും വരാം...
പിന്നെ ഒന്നും പറയാതെ ഒരകലം പാലിച്ചു ഒരുപാട് ചിന്തകളെ മനസിലേക്ക് ആവാഹിച്ചു അവർ രണ്ടുപേരും യാത്ര പറഞ്ഞു പിരിഞ്ഞു,പരസ്പരം സുഖമാണെന്നുള്ള വലിയൊരു നുണ പറഞ്ഞു കൊണ്ട്.
No comments:
Post a Comment